സജു വര്‍ഗീസിന്‍റെ സംസ്‌കാരം നാളെ
Sunday, June 16, 2024 4:22 AM IST
പത്തനംതിട്ട: കുവൈറ്റില്‍ മരിച്ച അട്ടച്ചാക്കല്‍ സ്വദേശി സജു വര്‍ഗീസിന്‍റെ സംസ്‌കാരം നാളെയാണ്. അടൂര്‍ ചായലോട് മൗണ്ട് സിയോന്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ എട്ടിന് അട്ടച്ചാക്കല്‍ ചെന്നശേരി ശാലോം വില്ലയില്‍ സജുവിന്‍റെ സ്വന്തം വീട്ടിലെത്തിക്കും.

ഒന്നിന് വീട്ടിലെ ശുശ്രൂഷകൾക്കുശേഷം രണ്ടിന് അട്ടച്ചാക്കല്‍ സെന്‍റ് തോമസ് മാര്‍ത്തോമ്മ പള്ളിയിലാണ് സംസ്കാരം. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത കാർമികത്വം വഹിക്കും.

ഒട്ടേറെ സ്വപ്‌നങ്ങള്‍ ബാക്കിയാക്കിയാണ് സജുവിന്‍റെയും മടക്കം. മകളുടെ പ്ലസ് വണ്‍ പഠനം ആരംഭിക്കുന്നതിനു മുന്നോടിയായി അടുത്തയാഴ്ച നാട്ടിലെത്താമെന്നു സജു ഉറപ്പ് നല്‍കിയിരുന്നു.

കുവൈറ്റില്‍ ഫ്‌ളാറ്റിനു തീപിടിച്ചപ്പോഴും വിവരം വിളിച്ച് ബന്ധുക്കളോടു പറഞ്ഞിരുന്നു. രക്ഷപ്പെടാനുള്ള മാര്‍ഗം തേടുകയാണെന്നും സ്ഥിതി ഭീകരമാണെന്നും സജു പറഞ്ഞിരുന്നു. ഇതേ ഫ്‌ളാറ്റിലുണ്ടായിരുന്ന ഭാര്യാ സഹോദരിയുടെ ഭര്‍ത്താവിനെയും കൂട്ടി താഴേക്ക് ചാടുകയായിരുന്നു ലക്ഷ്യം. എന്നാല്‍, സജുവിനു താഴേക്കു ചാടാനായില്ല. ബന്ധു പുറത്തേക്കു ചാടി രക്ഷപ്പെട്ടു. ഇദ്ദേഹം ഇപ്പോള്‍ ചികിത്സയിലാണ്.