കസ്റ്റഡി കാലാവധി അവസാനിച്ചു : അജ്മലും ഡോ. ശ്രീക്കുട്ടിയും തിരികെ ജയിലിലേക്ക്
Monday, September 23, 2024 5:05 AM IST
കൊല്ലം: നാഗപ്പള്ളി ആനുർക്കാവിൽ വീട്ടമ്മയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ഇടക്കുളങ്ങര പുന്തല തെക്കതിൽ മുഹമ്മദ് അജ്മലും(29), നെയ്യാറ്റിൻകര സ്വദേശി ഡോ. ശ്രീക്കുട്ടിയും കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് ജയിലേക്ക്. ഇന്നലെ കോടതി അവധി ആയതിനാൽ മജിസ്ട്രേറ്റിന്‍റെ വീട്ടിൽ ശാസ്താംകോട്ട പോലീസ് ഹാജരാക്കി. തുടർന്ന് ഇരുവരേയും റിമാൻഡിൽ കഴിഞ്ഞിരുന്ന ജയിലുകളിലേക്ക് മാറ്റുകയായിരുന്നു.

പഞ്ഞിപ്പുല്ലുംവിള വീട്ടിൽ നൗഷാദിന്‍റെ ഭാര്യ കുഞ്ഞുമോളെ (45) ഇടിച്ചിട്ടശേഷം ശരീരത്തിലൂടെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിലെ പ്രതികളെ രണ്ട് ദിവസം മുന്പാണ് കസ്റ്റഡിയിൽ വാങ്ങിയത്. കസ്റ്റഡി കാലാവധി ഇന്നലെ അവസാനിച്ചു. അജ്മലിനെ കൊല്ലം ജില്ലാ ജയിലിലേക്കും ശ്രീക്കുട്ടിയെ തിരുവനന്തപുരം അട്ടക്കുങ്ങര വനിതാ ജയിലിലേക്കുമാണ് എത്തിച്ചത്.

പ്രതികളുമായി

പോലീസ് സംഭവ സ്ഥലത്ത് രണ്ട് തവണ തെളിവെടുപ്പിന് വന്നപ്പോഴും പ്രതിഷേധം കാരണം തെളിവെടുപ്പ് പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല.പിന്നീട് പ്രതികളെ വാഹനത്തിൽ നിന്ന് ഇറക്കാതെ തെളിവെടുപ്പ് നടത്തി മടങ്ങുകയായിരുന്നു.

അതേസമയം ഇരുവരും താമസിച്ചിരുന്ന ലോഡ്ജിലും ശ്രീകുട്ടിയുടെ കരുനാഗപ്പള്ളിയിലെ വാടകവീട്ടിലുമെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. അജ്മൽ തന്‍റെ പണവും സ്വർണവും തട്ടിയെടുത്തതായുംഅയാൾ വിശ്വാസ വഞ്ചന കാണിച്ചതായും ശ്രീക്കുട്ടി പോലീസിന് മൊഴി നൽകിയിരുന്നു.