തെങ്ങുകൃഷി പുനരുദ്ധാരണം; പേരയത്ത് കേരഗ്രാമം പദ്ധതിക്കു തുടക്കമായി
Saturday, September 21, 2024 6:07 AM IST
കുണ്ടറ: പേരയം പഞ്ചായത്തിലെ തെങ്ങ് കൃഷി പുനരുദ്ധാരണ പദ്ധതികളുടെ ഭാഗമായി കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം പി.സി. വിഷ്ണുനാഥ് എംഎൽഎ നിർവഹിച്ചു. പ്രസിഡന്‍റ് അഡ്വ. അനീഷ് പടപ്പക്കര അധ്യക്ഷത വഹിച്ചു. 2024 മുതൽ 2027വരെയുള്ള മൂന്നുവർഷത്തേക്ക് കൃഷിവകുപ്പ് 22 ലക്ഷം ചെലവഴിക്കും. ആദ്യവർഷത്തെ പ്രവർത്തനങ്ങൾക്കായി ആറ് ലക്ഷം ഒന്നാംഘട്ടമായി അനുവദിച്ചു.

തുടർന്നുള്ള വർഷങ്ങളിൽ 16 ലക്ഷം അനുവദിക്കും. പി.സി. വിഷ്ണുനാഥ് എംഎൽഎയുടെ നിർദേശപ്രകാരമാണ് പേരയം പഞ്ചായത്തിനെ പദ്ധതിയിൽ ഉൾപ്പെടുത്തിയത്.

കേടായ തെങ്ങുകൾ മുറിച്ചുമാറ്റി പകരം പുതിയ തെങ്ങുകൾ നട്ടുപിടിപ്പിക്കും. തെങ്ങിന് വളം വിതരണം, ഇടവിളക്കിറ്റ് വിതരണം എന്നിവയും കർഷകർക്ക് പദ്ധതി വഴി ലഭ്യമാക്കും.14 വാർഡുകളിലേയും ജനപ്രതിനിധികളും തെരഞ്ഞെടുത്ത കൺവീനർമാരും ചേർന്നാണ് കേടായ തെങ്ങുകളുടെ വിവര ശേഖരണം നടത്തിയത്.


മുറിച്ചു മാറ്റുന്ന തെങ്ങുകൾക്ക് 1000 രൂപ വീതം ഗുണഭോക്താക്കൾക്ക് ലഭിക്കും. വൈസ് പ്രസിഡന്‍റ് റെയ്ച്ചൽ ജോൺസൺ, വികസന സ്ഥിരം സമിതി അധ്യക്ഷൻ ബി. സ്റ്റാൻഫോർഡ്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ എൻ. ഷേർളി,

ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ലതാ ബിജു, ആലിസ് ഷാജി, വിനോദ് പാപ്പച്ചൻ രജിതകുമാരി, കൃഷി ഓഫീസർ ടെസി റെയ്ച്ചൽ തോമസ്, പഞ്ചായത്ത് അസിസ്റ്റന്‍റ് സെക്രട്ടറി സതീഷ് ചന്ദ്രൻ, കേരസംഘം സെക്രട്ടറി വൈ. ജോയി എന്നിവർ പ്രസംഗിച്ചു.