തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്കായി ദ്വിദിന പരിശീലനം ഇന്ന് തുടങ്ങും
Monday, September 23, 2024 4:58 AM IST
കൊല്ലം: തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കുള്ള ദ്വിദ്വിന പരിശീലനത്തിന് കൊട്ടാരക്കര കിലയിൽ ഇന്ന് രാവിലെ 10-ന് തുടക്കമാകും. അധികാരപരിധിയിലെ പരിസ്ഥിതി നിയമങ്ങൾ ഫലപ്രദമായി നടപ്പാക്കാനുള്ള അറിവ് നൽകുകയാണ് പരിശീലനത്തിന്‍റെ മുഖ്യ ലക്ഷ്യം.

1986 ലെ പരിസ്ഥിതി സംരക്ഷണ നിയമം ( ഇപിഎ) പ്രകാരം പരിസ്ഥിതിയെ സംരക്ഷിക്കാനും മെച്ചപ്പെടുത്താനുമുള്ള സുപ്രധാന നിയമമാണ്. പ്രാദേശിക തലത്തിൽ മാലിന്യ നിയന്ത്രണവും പരിസ്ഥിതി നിയമങ്ങളും നടപ്പാലാക്കുന്നതിൽ പഞ്ചായത്ത് സെക്രട്ടറിമാരുടെ പങ്ക് നിർണായകമാണ്.

പരിസ്ഥിതി സംരക്ഷണ നിയമം, പ്രധാന വ്യവസ്ഥകൾ, പ്രാദേശിക ഭരണ പ്രസക്തി എന്നിവ ഉൾപ്പെടെ സമഗ്രമായ ധാരണ സെക്രട്ടറിമാർക്ക് പരിശീലനത്തിൽ നൽകും.


പരിസ്ഥിതി പരിപാലന കാര്യത്തിൽ സെക്രട്ടറിമാരുടെ ചുമതലകൾ, നിലവിലെ പരിസ്ഥിതി പ്രശ്നങ്ങൾ പരിഹരിക്കാനാവശ്യമായ മാർഗങ്ങൾ എന്നിവയിൽ പരിശീലനം നൽകും.

അപ്രതീക്ഷിതമായുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനങ്ങൾ വരുത്തുന്ന നാശനഷ്ടങ്ങൾ വർധിച്ചുവരികയാണ്. പരിസ്ഥിതി സംരക്ഷണ നിയമങ്ങൾ പ്രാവർത്തികമാക്കുന്നില്ലെന്ന ആക്ഷേപമുണ്ട്.

അനിയന്ത്രിതമായ മണ്ണെടുപ്പും, പാറ പൊട്ടിക്കലും വരുത്തിവയ്ക്കുന്ന ദുരന്തങ്ങൾ പ്രകൃതിയുടെ സമീകൃത ഘടനയെ മാറ്റി മറിക്കുകയാണ്.

തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് നൽകുന്ന പരിശീലനം പരിസ്ഥിതി സംരക്ഷണ നിയമങ്ങൾ കർശനമായി നടപ്പാക്കാൻ പ്രചോദനമാകുമെന്ന് കില പത്രക്കുറിപ്പിൽ അറിയിച്ചു.