അന്തര്‍സംസ്ഥാന പാതയോരത്ത് മുറിച്ചിട്ട മരങ്ങള്‍ ഭീഷണിയാകുന്നു
Sunday, September 22, 2024 6:02 AM IST
തെന്മല : തിരുവനന്തപുരം ചെങ്കോട്ട അന്തര്‍സംസ്ഥാന പാതയില്‍ കുളത്തൂപ്പുഴ തെന്മല പാതയോരത്ത് മുറിച്ചിട്ട മരങ്ങള്‍ അപകട ഭീഷണിയാകുന്നു. പാതയിലേക്ക് ഒടിഞ്ഞും കടപുഴകിയും വീണ മരങ്ങള്‍ ഫയര്‍ ഫോഴ്സോ നാട്ടുകാരോ എത്തി മുറിച്ചിടും.

മുന്പ് പാതയോരത്ത് അപകടം ഉണ്ടാകാത്ത വിധം മരങ്ങളെ നീക്കിയിട്ടിരുന്നു. ഇപ്പോള്‍ പാതയോട് ചേര്‍ന്ന് ഉപേക്ഷിച്ച നിലയിൽ കിടക്കുകയാണ്. ഗതാഗത തിരക്കുള്ള പാതയില്‍ കിടക്കുന്ന മരക്കഷണങ്ങള്‍ അപകട ഭീഷണിയുണ്ടാക്കുന്നു.


വാഹനങ്ങള്‍ സൈഡ് നല്‍കവേ മരങ്ങളിൽ ഇടിച്ചു അപകടം ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. അടുത്തിടെ മരത്തില്‍ തട്ടി വീണ് ബൈക്ക് യാത്രികന് പരിക്കേറ്റിരുന്നു.

നിരവധി തവണ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടി ഉണ്ടായില്ലെന്നു ചൂണ്ടിക്കാട്ടി പൊതുപ്രവര്‍ത്തകൻ സന്തോഷ് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. മരക്കഷണങ്ങൾ പാതയോരത്ത് നിന്ന് നീക്കം ചെയ്തില്ലെങ്കിൽ പ്രതിഷേധം സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണ് നാട്ടുകാര്‍.