ഓട നവീകരിക്കുന്നില്ല : കൊട്ടാരക്കരയിൽ കാൽനട  യാത്രികർ ബുദ്ധിമുട്ടിൽ
Monday, September 23, 2024 4:58 AM IST
കൊട്ടാരക്കര: ടൗണിലെ ഓടകൾ നവീകരിക്കാത്തതിൽ നഗരത്തിൽ കാൽനടയാത്രികർ ബുദ്ധിമുട്ടിൽ. ചന്തമുക്ക് ഭാഗത്തെ ഓടയിൽ വിടവുകളുണ്ട്. അതിനാൽ തറയിൽ നോക്കി നടന്നില്ലെങ്കിൽ കാൽ ഓടയുടെ വിടവിൽ പതിക്കുന്ന സ്ഥിതിയാണുള്ളത്.

മഴ പെയ്താൽ ഓടയിലെ മാലിന്യങ്ങൾ റോഡിലൂടെയാണ് ഒഴുകുന്നത്. ഈ സ്ഥിതി വാഹന യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നു. മരാമത്ത്, ദേശീയപാത വകുപ്പ് അധികൃതർക്ക് പലതവണ പരാതി നൽകിയിട്ടും മണ്ണ് നീക്കാനോ ഓട നന്നാക്കാനോ നടപടി സ്വീകരിക്കുന്നില്ല.


കൊട്ടാരക്കര നഗരസഭ പല തവണ ഓടകൾ നവീകരിക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയാണ് ഉണ്ടായത്. ഓടകൾ നവീകരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് യാത്രികരുടെ ആവശ്യം. നാല് മാസം മുമ്പ് ഓടയിൽ യുവതിയുടെ കാൽ കുടുങ്ങി മണിക്കൂറുകൾക്ക് ശേഷമാണ് പുറത്തെടുക്കാൻ സാധിച്ചത്.

ദേശീയപാതയിൽ പലയിടത്തും ഓടയുടെ മൂടികൾ തകർന്നു കിടക്കുകയാണ്. ചിലയിടങ്ങളിൽ ഓടകൾക്ക് മൂടി തന്നെയില്ല.