ബോംബ്: മട്ടന്നൂരിൽ വ്യാപക പരിശോധന
Wednesday, June 26, 2024 12:56 AM IST
മട്ടന്നൂർ: ബോംബുകൾക്കും ആയുധങ്ങൾക്കുമായി മട്ടന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വ്യാപക പരിശോധന. ഇന്നലെ രാവിലെ ആരംഭിച്ച പരിശോധന വൈകിട്ട് അഞ്ചുവരെ നീണ്ടു നിന്നു. തലശേരി എരഞ്ഞോളി കുടക്കളത്ത് ബോംബ് സ്ഫോടനം നടന്നതിലും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ബോംബുകൾ കണ്ടെടുക്കുന്നതിന് പിന്നാലെയാണ് സ്റ്റേഷൻ പരിധിയിൽ പരിശോധന ശക്തമാക്കിയത്.

കണ്ണൂർ വിമാനത്താവള ചുറ്റുമതിലിനോട് ചേർന്ന പ്രദേശമായ കല്ലേരിക്കര, വായാന്തോട് പാറാപ്പൊയിൽ, മട്ടന്നൂർ -ഇരിട്ടി റോഡിൽ നരയമ്പാറ, കാറാട് , കുന്നോത്ത് തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. മട്ടന്നൂർ സ്റ്റേഷൻ ഇൻസ്പെക്ടർ ബി.എസ്. സജൻ, എസ്ഐ പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലാണ് വയനാട് നിന്നെത്തിയ ബോംബ് സ്ക്വാഡിന്‍റെയും കണ്ണൂരിൽ നിന്നെത്തിയ ഡോഗ് സ്ക്വാഡിന്‍റെയും സഹായത്തോടെ പരിശോധന നടത്തിയത്.
ആൾ താമസമില്ലാത്ത വീടുകളും പറമ്പുകളിലുമാണ് പരിശോധന നടത്തിയത്.

വിമാനത്താവളത്തിന് ഏറ്റെടുത്ത സ്ഥലങ്ങളിലും തകർന്നു വീഴാറായ വീടുകളിലും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിനായില്ല.

രണ്ടു മാസം മുമ്പ് കോളാരിയിൽ നിന്നും ഒൻപത് സ്റ്റീൽ ബോംബുകളും വെളിയമ്പ്ര പെരിയത്തിൽ നിന്നും ബോംബുകളും കണ്ടെടുത്തിരുന്നു. രണ്ടു വർഷം മുമ്പ് ചാവശേരി കാശി മുക്കിൽ വച്ചു ആക്രി സാധനങ്ങൾ പെറുക്കുന്നതിനിടെ ലഭിച്ച സ്റ്റീൽ ബോംബ് താമസ സ്ഥലത്ത് കൊണ്ടു തുറക്കുന്നതിനിടെ പൊട്ടി ഇതര സംസ്ഥാനക്കാരായ അച്ഛനും മകനും മരിച്ച സംഭവമുണ്ടായിരുന്നു.