സെന്‍റ് മൈക്കിൾസിൽ "മാലാഖാമാരെത്തി'
Tuesday, June 25, 2024 1:05 AM IST
കണ്ണൂർ: സെന്‍റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പ്ലസ് വൺ പ്രവേശന ചടങ്ങിൽ ചരിത്രത്തിലാദ്യമായി മുൻനിരയിൽ പെൺകുട്ടികൾ ഇരുന്നു. അതും 51 പെൺകുട്ടികൾ. ബയോ സയൻസ്, കംപ്യൂട്ടർ സയൻസ്, കൊമേഴ്സ് ബാച്ചുകളിൽ പ്ലസ് വൺ പ്രവേശനം നേടിയെത്തിയവരാണ് ഇവർ. പ്ലസ് വണ്ണിലേക്ക് പ്രവേശനം നേടിയ 180 വിദ്യാർഥികളിൽ 51 പേർ പെൺകുട്ടികളാണ്. ഇന്നലെ നടന്ന പ്ലസ് വൺ പ്രവേശനോത്സവത്തിൽ ആടിയും പാടിയും അവർ അരങ്ങുതകർത്തു.

നഗരത്തിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയമാണ് ബര്‍ണശേരിയില്‍ സെന്‍റ് മൈക്കിള്‍സ് സ്‌കൂള്‍. ആണ്‍ പള്ളിക്കൂടം എന്ന രീതിയില്‍ 1865ല്‍ ഈശോ സഭാ വൈദികരാണ് വിദ്യാലയം സ്ഥാപിച്ചത്. സ്‌കൂള്‍ സ്ഥാപിതമായി ഒന്നര നൂറ്റാണ്ടിന് ശേഷമാണ് പെണ്‍കുട്ടികള്‍ക്കും പ്രവേശനം അനുവദിക്കുന്നത്.

അധ്യയന വർഷാരംഭത്തിൽ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയ 150 കുട്ടികളിൽ 33 പേർ പെൺകുട്ടികളായിരുന്നു. പ്രീ സ്‌കൂള്‍, എല്‍കെജി, യുകെജി ക്ലാസുകള്‍ ഉള്‍പ്പെടുന്ന പ്രീപ്രൈമറി വിഭാഗത്തില്‍ വര്‍ഷങ്ങളായി പെണ്‍കുട്ടികള്‍ പഠിക്കുന്നുണ്ട്. മാനേജ്‌മെന്‍റ് നല്‍കിയ അപേക്ഷ പരിഗണിച്ച് കഴിഞ്ഞ ഫെബ്രുവരിയിലാണ് പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കാമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്.

പ്ലസ് വൺ പ്രവേശനോത്സവം കേരള ജസ്യൂട്ട് പ്രൊവിൻഷ്യൽ റവ. ഡോ.ഇ.പി. മാത്യു എസ്ജെ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. രാജു അഗസ്റ്റിൻ എസ്ജെ അധ്യക്ഷത വഹിച്ചു.

സ്കൂളിന്‍റെ 160 ാം വാർഷികാഘോഷത്തിന്‍റെ ലോഗോ പ്രകാശനം മുൻ എംപി പി.കെ. ശ്രീമതി നിർവഹിച്ചു. ചെറിയ കുട്ടികളടക്കം പഠിക്കുന്ന സെന്‍റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ സ്കൂളിലേക്കുള്ള വഴി തുറന്ന് ലഭിക്കാൻ വേണ്ട കാര്യങ്ങൾ തന്നെക്കൊണ്ടാകും വിധം ചെയ്യുമെന്ന് അവർ പറഞ്ഞു. പട്ടാള പരിധിയായതിനാൽ പരിമിതികൾ ഏറെയാണ്. സ്കൂളിലെ കുട്ടികളും അധ്യാപകരും ചേർന്ന് പ്രധാനമന്ത്രിക്ക് കത്ത് അയയ്ക്കണമെന്നും ശ്രീമതി പറഞ്ഞു.

റീജണൽ ഡെപ്യൂട്ടി ഡയറക്ടർ കെ.ആർ. മണികണ്ഠൻ, സ്കൂളിലെ പൂർവവിദ്യാർഥിയും കേന്ദ്ര സാഹിത്യ അക്കാദമി യുവ അവാർഡ് ജേതാവുമായ ഡോ. ആർ.ശ്യാം കൃഷ്ണൻ എന്നിവർ മുഖ്യാതിഥിയായിരുന്നു. പ്രിൻസിപ്പൽ സി.കെ. മനോജ്കുമാർ, മുഖ്യാധ്യാപകൻ ഫാ. ടോംസൺ ആന്‍റണി എസ്ജെ, പിടിഎ പ്രസിഡന്‍റ് കെ.എൻ. ഷാജി, സ്റ്റാഫ് സെക്രട്ടറി കെ.കെ. ജിജേഷ് എന്നിവർ പ്രസംഗിച്ചു.

"പുതിയൊരു
ചുവടുവയ്പ് '

ഏറെ ശ്രമഫലമായാണ് സെന്‍റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർസെക്കൻഡറി സ്കൂളിൽ പെൺകുട്ടികളെത്തിയത്. ഇത് ഒരു പുതിയ ചുവടുവയ്പാണ്. ഇന്നത്തെ കാലത്ത് വിദ്യാഭ്യസം എന്നത് ഏറെ വെല്ലുവിളികൾ നിറഞ്ഞതാണ്. വിദ്യാഭ്യാസ സന്പ്രദായത്തിൽ ഓരോ മാറ്റങ്ങൾ വരുന്നുണ്ട്. ആ മാറ്റത്തിനനുസരിച്ച് വേണം ഓരോരുത്തരും പോകാനെന്നും കുട്ടികളുടെ മനസ് പാത്രത്തിൽ വെള്ളം നിറയ്ക്കുന്നത് പോലെയുള്ളതല്ലെന്നും അത് പ്രകാശിക്കാനുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
-റവ.ഡോ.ഇ.പി.മാത്യു എസ്ജെ,
കേരള ജസ്യൂട്ട് പ്രൊവിൻഷ്യൽ