ബാരാപോളിൽ വൈദ്യുതി ഉത്പാദനം തുടങ്ങി
Tuesday, June 25, 2024 1:05 AM IST
ഇരിട്ടി: ബാരോപോൾ ചെറുകിട ജലവൈദ്യുതി പദ്ധതിയിൽ വൈദ്യുതി ഉത്പാദനം തുടങ്ങി. മഴ ശക്‌തി പ്രാപിച്ച സാഹചര്യത്തിലാണ് വൈദ്യുതി ഉത്പാദനം ആരംഭിച്ചത്. ഇന്നലെ അഞ്ചു മെഗാവാട്ടിന്‍റെ ഒരു ജനറേറ്റർ പകുതി അളവിൽ (2.5 മെഗാവാട്ട് ) ഉത്പാദനം നടത്തി. ഇതിനുള്ള വെള്ളം മാത്രമാണു ലഭിച്ചത്. നീരൊഴുക്കു വർധിക്കുന്നതനുസരിച്ച് എല്ലാം ജനറേറ്ററുകളും പ്രവർത്തിപ്പിക്കും. കഴിഞ്ഞ 15ന് പരീക്ഷണാടിസ്ഥാനത്തിൽ വൈദ്യുതി ഉത്പാദിപ്പിച്ചു തുടങ്ങിയെങ്കിലും 2.5 മെഗാവാട്ടിൽ താഴെ 55 മിനിറ്റ് മാത്രം പ്രവർത്തിപ്പിക്കാനുള്ള വെള്ളം മാത്രമേ ലഭിച്ചുള്ളൂ.

1800 യൂണിറ്റ് വൈദ്യുതിയാണു ലഭിച്ചത്. കുറച്ചു കൂടി നീരൊഴുക്ക് ലഭിച്ചതിനാലാണു ഇന്നലെ 11.15 ന് ഉത്പാദനം പുനരാരംഭിച്ചത്. കെഎസ്ഇബി ജനറേഷൻ വിഭാഗം അസിസ്റ്റന്‍റ് എൻജിനിയർ പി.എസ്. യദുലാൽ നേതൃത്വം നൽകി. കഴിഞ്ഞ വർഷം ജൂലൈ ഏഴിനാണ് ഉത്പാദനം തുടങ്ങിയത്.

കനാൽ ചോർച്ച ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ കാരണം ഉത്പാദനം വൈകിയിരുന്നു. മഴ കുറയുകയും തുലാവർഷം മോശമാകുകയും കൂടി ചെയ്‌തതിനാൽ കഴിഞ്ഞ വർഷം 35.07 ദശ ലക്ഷം യൂണീറ്റ് വൈദ്യുതിയാണു ആകെ ഉത്പാദിപ്പിക്കാനായത്. അഞ്ചുമെഗാവാട്ടിന്‍റെ മൂന്നു ജനറേറ്ററുകളാണ് ബാരാപോളിൽ ഉള്ളത്.

മഴ ഇതേ നിലയിൽ തുടർന്നാൽ മൂന്നു ജനറേറ്ററും ഒരാഴ്‌ചയ്ക്കകം പ്രവർത്തിപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് ഉള്ളത്. കർണാടകയുടെ കുടക് - ബ്രഹ്‌മഗിരി വന്യജീവി സങ്കേതം മലനിരകളിൽ നിന്നു ഉൽഭവിച്ചു എത്തുന്നതാണ് ബാരാപോൾ പുഴയിൽ നിന്നുള്ള വെള്ളം ഉപയോഗിച്ചാണ് ജലവൈദ്യുതി പ്രവർത്തിപ്പിക്കുന്നത്.

2016 ഫെബ്രുവരി 29 ന് ഉദ്ഘാടനം നടത്തിയെങ്കിലും 2017 ൽ മാത്രമാണ് പ്രതിവർഷ ഉത്പാദനം ലക്ഷ്യത്തിലേക്ക് ഉയർത്താൻ കഴിഞ്ഞത്.