വിദ്യാർഥികൾക്കു ലക്ഷ്യബോധം വേണം: ഡോ.കെ. ജയകുമാർ
Monday, July 1, 2024 5:59 AM IST
കൽപ്പറ്റ: വിദ്യാർഥികൾ പരിശ്രമശാലികളും ആത്മവിശ്വാസവും ലക്ഷ്യബോധവും ഉള്ളവരും ആകണമെന്ന് മുൻ ചീഫ് സെക്രട്ടറിയും കേരള സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ.കെ. ജയകുമാർ.

നിയോജകമണ്ഡത്തിൽ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാലയങ്ങളെയും വിദ്യാർഥികളെയും അനുമോദിക്കുന്നതിന് ടി. സിദ്ദിഖ് എംഎൽഎയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന സ്പാർക്ക് പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമൂഹത്തെ ഓർക്കുന്ന പൗരൻമാരായി വിദ്യാർഥികൾ വളണം. ഓരോ വിദ്യാർഥിയെയും വളർത്തുന്നതിൽ മാതാപിതാക്കളെപോലെ സമൂഹവും വലിയ പങ്ക് വഹിക്കുന്നുണ്ട്. സമൂഹത്തോടുള്ള ഉത്തരവാദിത്തം വിദ്യാർഥികൾ സാമൂഹിക സേവനത്തിലൂടെ നിറവേറ്റണമെന്ന് അദ്ദേഹം പറഞ്ഞു. ടി. സിദ്ദിഖ് എംഎൽഎ അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സംഷാദ് മരക്കാർ, മുനിസിപ്പൽ ചെയർമാൻ ടി.ജെ. ഐസക്, പി.കെ. മുഹമ്മദ് ബഷീർ, പി.പി. ആലി, ബി. സുരേഷ്ബാബു, ടി. ഹംസ, പോൾസണ്‍ കൂവയ്ക്കൽ, മാണി ഫ്രാൻസിസ്, കാട്ടി ഗഫൂർ, ഹാരിസ് കണ്ടിയൻ, പി. കബീർ, കെ.വി. മനോജ് എന്നിവർ പ്രസംഗിച്ചു. എം. സുനിൽകുമാർ സ്വാഗതവും കെ.ആർ. ബിനീഷ് നന്ദിയും പറഞ്ഞു.