കനത്ത മഴയിൽ വീടുകൾക്കു മുകളിലേക്കു മണ്ണിടിഞ്ഞു
Saturday, June 29, 2024 5:56 AM IST
പന്തല്ലൂർ: കനത്ത മഴയിൽ മൂന്നു വീടുകൾക്കു മുകളിലേക്കു മണ്ണിടിഞ്ഞു. എം.ജി.ആർ നഗറിലെ പഞ്ചവർണം, ഇൻകോ നഗറിലെ ഗാന്ധിമണി, മഹാലക്ഷ്മി എന്നിവരുടെ വീടുകൾക്കു മുകളിലേക്കാണ് മണ്ണിടിഞ്ഞത്.

മൂന്നു വീടിനും സാരമായ കേടുപറ്റി. കഴിഞ്ഞ ദിവസമാണ് സംഭവം. താലൂക്ക് ആശുപത്രി വളപ്പിലെ വൈദ്യുത ലൈനിലേക്ക് മരംവീണു. മുൻ എംഎൽഎ അഡ്വ.ദ്രാവിഡമണി, നെല്ലിയാളം നഗരസഭാ കൗണ്‍സിലർ ശാന്തി എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.

പാലാവയലിൽ താത്കാലിക പാലം വെള്ളത്തിൽ മുങ്ങി. ദിനേന നിരവധിയാളുകൾ ഉപയോഗിക്കുന്നതാണ് പാലം. ചേരങ്കോട് മണൽവയലിലെ ലക്ഷ്മിയുടെ നേന്ത്രവാഴക്കൃഷി കാറ്റിലും മഴയിലും നശിച്ചു. 1,000 വാഴയാണ് നശിച്ചത്. ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. പന്തല്ലൂർ തഹസിൽദാർ കൃഷ്ണമൂർത്തി സ്ഥല സന്ദർശനം നടത്തി.