പുൽപ്പള്ളി: മുള്ളൻകൊല്ലി, പൂതാടി, പുൽപ്പള്ളി പഞ്ചായത്തുകളിലെ രൂക്ഷമായ വന്യമൃഗശല്യത്തിന് അടിയന്തര പരിഹാരം കാണണമെന്ന് കത്തോലിക്കാ കോണ്ഗ്രസ് മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.
പുൽപ്പള്ളി പഞ്ചായത്തിലെ മരകാവ്, വേലിയന്പം, മൂഴിമല, ഭൂദാനം, പാക്കം, മുള്ളൻകൊല്ലി പഞ്ചായത്തിലെ മരക്കടവ്, കൊളവള്ളി, കൃഗന്നൂർ പ്രദേശങ്ങളിൽ ആഴ്ചകളായി കാട്ടാനശല്യം അതിരൂക്ഷമാണ്. ലക്ഷക്കണക്കിനു രൂപയുടെ കൃഷിനാശമാണ് ആനകൾ വരുത്തിയത്. ഈ സാഹചര്യത്തിലും ആനകളെ ഉൾവനത്തിലേക്ക് തുരത്തുന്നതിൽ വനം വകുപ്പിനു ശുഷ്കാന്തിയില്ല.
വനാതിർത്തിയിൽ തകർന്നുകിടക്കുന്ന വൈദ്യുത വേലിയും നന്നാക്കുന്നതിനു നടപടിയില്ല. ഈ സ്ഥിതി തുടർന്നാൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. ഡയറക്ടർ ഫാ.ജയിംസ് പുത്തൻപറന്പിൽ ഉദ്ഘാടനം ചെയ്തു. ഫാ.മാത്യു കറുത്തേടത്ത് അധ്യക്ഷത വഹിച്ചു. ഫാ.ജയിംസ് ചവർപ്പുഴ മുഖ്യപ്രഭാഷണം നടത്തി.
ഡോ.കെ.പി. സാജു, സുനിൽ പാലമറ്റം, ബീന ജോസ്, ബ്രിജേഷ് കാട്ടാംകോട്ടിൽ, സജി നന്പുടാകം, ജോർജ് കൊല്ലിയിൽ, റോമിയോ പടിഞ്ഞാറേക്കൂറ്റ്, ടോമി വണ്ടന്നൂർ, ഷിനു കച്ചിറയിൽ, ജോയി വെട്ടുകാട്ടിൽ എന്നിവർ പ്രസംഗിച്ചു.