സ്ഥിരം കുറ്റവാളി ബുളുവെന്ന ജിതിൻ ജോസഫിനെ കാപ്പ ചുമത്തി ജയിലിലടച്ചു
Sunday, June 30, 2024 5:31 AM IST
കൽപ്പറ്റ: ഗുണ്ടാപ്രവർത്തനങ്ങൾ അമർച്ച ചെയ്യുന്നതിന്‍റെ ഭാഗമായി സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി കണ്ണൂർ ജയിലിലടച്ചു. വടുവഞ്ചാൽ കല്ലേരി സ്വദേശി തെക്കിനേടത്ത് വീട്ടിൽ ബുളുവെന്ന ജിതിൻ ജോസഫ്(35)നെയാണ് കാപ്പ ചുമത്തി ഒരു വർഷത്തേക്ക് ജയിലിലടച്ചത്.

വയനാട് ജില്ലാ പോലീസ് മേധാവി ടി. നാരായണൻ സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ വയനാട് ജില്ലാ കളക്ടറാണ് ഉത്തരവിറക്കിയത്. അന്പലവയൽ, കൽപ്പറ്റ, ഹൊസൂർ, മീനങ്ങാടി, ബത്തേരി, തിരുനെല്ലി, മാനന്തവാടി, തലപ്പുഴ, താമരശേരി തുടങ്ങിയ സ്റ്റേഷനുകളിലായി കൊലപാതകം, മോഷണം, കഠിനമായ ദേഹോപദ്രവം തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയാണ്.

ഈ വർഷം വടുവഞ്ചാലിൽ കാർ ബൈക്കിനോട് ചേർന്ന് ഓവർടേക്ക് ചെയ്തതുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്ന് യുവാവിനെ ക്രൂരമായി മർദ്ദിച്ചു പരിക്കേൽപ്പിച്ച് കാർ തട്ടിയെടുത്ത സംഭവത്തിലും പ്രതിയാണ്.