ഒ.ആർ. കേളുവിന്‍റെ മന്ത്രിപദവി വയനാടിന് ലഭിച്ച പുരസ്കാരം: ജനതാദൾ-എസ്
Sunday, June 30, 2024 5:31 AM IST
തിരുനെല്ലി: കേരള മന്ത്രിസഭയിൽ പട്ടികജാതി, വർഗ, പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഒ.ആർ. കേളുവിന് ജനതാദൾ-എസ് വയനാട് ജില്ലാ കമ്മിറ്റി സ്വീകരണം നൽകി. വയനാടിന് ലഭിച്ച പുരസ്കാരമാണ് കേളുവിന്‍റെ മന്ത്രിപദവിയെന്ന് ജെഡിഎസ് നേതാക്കൾ അഭിപ്രായപ്പെട്ടു.

ജനതാദൾ-എസ് അഖിലേന്ത്യ സെക്രട്ടറി ജുനൈദ് കൈപ്പാണി മന്ത്രിയെ പൊന്നാടയണിയിച്ച് ആദരിച്ചു. ജില്ലാ പ്രസിഡന്‍റ് അസീസ്, സെക്രട്ടറി രാജൻ ഒഴക്കോടി, മാനന്തവാടി മണ്ഡലം പ്രസിഡന്‍റ് പുത്തൂർ ഉമ്മർ തുടങ്ങിയവർ സംബന്ധിച്ചു.

ഒ.ആർ. കേളു മന്ത്രിയായായത് വയനാടിനും പ്രത്യേകിച്ച് പട്ടികവർഗ, പട്ടികജാതി വിഭാഗങ്ങൾക്കും വലിയ നേട്ടമാകും. ആദിവാസി, കാർഷിക പ്രശ്നങ്ങൾ, വന്യമൃഗശല്യം,

മെഡിക്കൽ കോളജ് വിഷയങ്ങൾ തുടങ്ങിയവ പരിഹരിക്കുന്നതിനും തൊഴിൽ വിദ്യാഭ്യാസ മേഖലയുടെ മുന്നേറ്റത്തിന് കൂടുതൽ ഇടപെടാനും പരിഹരിക്കാനും ജില്ലയുടെ പൊതുവികസനം മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകുവാനും ഒ.ആർ. കേളുവിന് സാധിക്കുമെന്നും ജനതാദൾ നേതാക്കൾ അഭിപ്രായപ്പെട്ടു.