മദപ്പാടിൽ കഴിയുന്ന ആനയുടെ കാലിൽ ആഴത്തിൽ മുറിവ്
Tuesday, July 2, 2024 2:36 AM IST
കാട്ടാക്കട : മലയിൻകീഴ് ശ്രീവല്ലഭൻ എന്ന ആനയ്ക്ക് കാലിൽ ആഴത്തിൽ മുറിവെന്ന് പരാതി. പരാതി വ്യാപകമായി ഉയർന്നതിന് പിന്നാലെ ചികിത്സ നൽകാൻ ഒരുങ്ങി അധികൃതർ. മദപ്പാടിൽ കഴിയുന്ന മലയിൻകീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ആനയാണ് ശ്രീവല്ലഭൻ.

മദപ്പാടിലായതിനാൽ മരുന്ന് കുത്തിവച്ചു മയക്കിയശേഷമായിരുന്നു കാലിലെ മുറിവിനു ചികിത്സ തുടങ്ങിയത്. മദപ്പാട് കാരണം രണ്ടു മാസത്തിലേറെയായി തളച്ചിട്ട ആനയുടെ പിറകിലെ വലതു കാലിന്‍റെ പാദത്തിനു മുകളിലാണു ആഴത്തിലുള്ള മുറിവ് ഉണ്ടായത്. ഇതിനു മുകളിലായായിരുന്നു ചങ്ങല കെട്ടിയിരുന്നത്.

പരിചരണക്കുറവു കാരണമാണ് മുറിവ് ഉണങ്ങാത്തതെന്നും ആന ദുരിതത്തിലാണെന്നും ഇതോടെ പരാതി ഉയർന്നിരുന്നു. ഇതുസംബന്ധിച്ച നിരവധി വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. പിന്നാലെയാണ് ദേവസ്വം ബോർഡിനു കീഴിലുള്ള ആനകളെ ചികിത്സിക്കുന്ന ഡോ.ബി.അരവിന്ദിന്‍റെ നേതൃത്വത്തിലുള്ള സംഘം ആനയെ പരിചരിക്കാൻ എത്തിയത്.

ആന അക്രമാസക്തനായതിനാൽ മുറിവുള്ള കാലിലെ ചങ്ങല അഴിച്ചുമാറ്റാൻ പരിമിതിയുണ്ടായിരുന്നു തുടർന്ന് നീളമുള്ള സിറിഞ്ച് ഉപയോഗിച്ച് മരുന്ന് കുത്തിവച്ച ശേഷം ആനയെ മയക്കി.
തുണി ചുറ്റിയിരുന്ന ചങ്ങല മുറിവിൽ ഒട്ടിപ്പിടിച്ചിരുന്നു. ഇതു മാറ്റി വൃത്തിയാക്കിയ ശേഷം മരുന്നു പുരട്ടി ചങ്ങല മറ്റു കാലുകളിലേയ്ക്ക് മാറ്റി കെട്ടി. ക്ഷേത്രക്കുളത്തിനു സമീപത്തെ ഷെഡിലാണ് ആനയെ കെട്ടിയിരിക്കുന്നത്.

ചങ്ങല വലിച്ചപ്പോഴോ, കെട്ടിയിരിക്കുന്ന കോൺക്രീറ്റ് തൂണിൽ ഉരച്ചപ്പോഴോ ആകാം മുറിവ് ഉണ്ടായതെന്നാണ് നിഗമനം. വല്ലഭന് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്നും രണ്ടാഴ്ചയ്ക്കുള്ളിൽ മുറിവ് ഉണങ്ങുമെന്നും ബന്ധപ്പെട്ടവർ പറഞ്ഞു. എന്നാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും കൃത്യമായ പരിചരണം നൽകുന്നുണ്ടെന്നും, മദപ്പാട് കാലത്ത് സ്ഥിരമായി തളച്ചിടുന്നതിനാൽ ആനയ്ക്കു കാലിൽ ചങ്ങല തട്ടി മുറിവ് ഉണ്ടാകാറുണ്ടെന്നും പാപ്പാൻ പറഞ്ഞു. പരാതികൾ ഉയർന്നതോടെ വനംവകുപ്പ് ഫ്ളയിംഗ് സ്‌ക്വാഡ്, സോഷ്യൽ ഫോറസ്റ്റ് അധികൃതർ പരിശോധനയ്ക്ക് എത്തി. ആനയുടെ കാലിലെ മുറിവ് ആഴത്തിലുള്ളതാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.