മുക്കം നഗരസഭയിൽ മുഴുവൻ നിയമലംഘനങ്ങളെന്ന് ഓഡിറ്റ് റിപ്പോർട്ട്
Monday, September 23, 2024 12:55 AM IST
മുക്കം: മുക്കം നഗരസഭയിൽ വൻ സാമ്പത്തിക ക്രമക്കേടുകളും നിയമലംഘനങ്ങളും നടന്നതായി ഓഡിറ്റ് റിപ്പോർട്ട്. നഗരസഭയുടെ 2022-2023 സാമ്പത്തിക വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിലാണ് വൻ സാമ്പത്തിക ക്രമക്കേടുകൾ ഉൾപ്പടെ ഒട്ടേറെ നിയമലംഘനങ്ങളുള്ളതായി വെളിപ്പെടുത്തിയിരിക്കുന്നത്.

ലൈഫ് ഭവന പദ്ധതിയിൽ 2021- 22 വർഷത്തിൽ തിരിച്ചടക്കാനുള്ള തുകയും 2022- 23 വർഷത്തിൽ തിരിച്ചടച്ച തുകയും തമ്മിൽ ലക്ഷക്കണക്കിന് രൂപയുടെ വ്യത്യാസമുണ്ടെന്നും ഇതിന്‍റെ രേഖകൾ പരിശോധനക്ക് ഹാജരാക്കാനായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.വികസന ഫണ്ട്, മെയിന്‍റനൻസ് ഫണ്ട്, നോൺ റോഡ് എന്നിവയുടെ അടങ്കൽ തുകയും ചെലവും പൊരുത്തപ്പെടുന്നില്ല. ഓഫീസിലെ ചുമതല നിർവഹണം ഒട്ടും കാര്യക്ഷമമല്ല. രണ്ട് കോടിയിലധികം രൂപ നികുതിയിനത്തിൽ നഗരസഭക്ക് കുടിശികയായി ലഭിക്കാനുണ്ട്. സമയബന്ധിതമായി ഇത് പിരിച്ചെടുക്കാനുള്ള പദ്ധതികളൊന്നും ആവിഷ്കരിച്ചിട്ടുമില്ല. നികുതി നിരക്കുകൾ തെറ്റായി രേഖപ്പെടുത്തിയതായും സൂചിപ്പിക്കുന്നു.

വസ്തു നികുതി നിർണയം നടത്തിയതിൽ കോടിക്കണക്കിന് രൂപയാണ് നഗരസഭയ്ക്ക് നഷ്ടമായിട്ടുള്ളത്. അനധികൃതമായി കെട്ടിട നമ്പർ നൽകിയതായും തുടർനടപടികൾ ഉണ്ടായില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

നികുതി പരിഷ്കരണത്തിലെ കാലതാമസം, മാപ്പിംഗ് പൂർത്തീകരിക്കാത്തത്, നികുതി നിർണയത്തിലെ തെറ്റായ നടപടികൾ എന്നിവയും ക്രമക്കേടുകളായിട്ടുണ്ട്. അനർഹമായ ഇളവുകൾക്ക് നഗരസഭയുടെ ശിപാർശയുണ്ട്.

ഇരുവഴിഞ്ഞിപ്പുഴ പുറമ്പോക്ക് ഭൂമി സംബന്ധിച്ച് പരിശോധന നടത്തുകയോ കയ്യേറ്റം തടയുകയോ ചെയ്യുന്നില്ല.സിഎച്ച്സി വളപ്പിലെ മരങ്ങൾ ലേലം ചെയ്തു വിറ്റ വകയിൽ 1,35,500 രൂപയും ജിഎസ്ടി ഇനത്തിൽ 24,650 രൂപയും 10-1-23ന് നഗരസഭയിൽ അടയ്ക്കേണ്ടതായിരുന്നുവെന്നും എന്നാൽ ഇതുവരെ അടച്ചിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്.


നഗരസഭയുടെ ഷോപ്പിംഗ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് പോലും ലൈസൻസ് നൽകിയതിന്‍റെ വിവരങ്ങൾ ഓഫീസിൽ ലഭ്യമല്ല. അനധികൃത നിർമാണങ്ങൾ ക്രമവൽക്കരിച്ച് നികുതി ചുമത്തിയിട്ടുണ്ട്. സ്കൂളുകളിൽ പെയിന്‍റിംഗിന്‍റെയും മറ്റും പേരിൽ ചെയ്യാത്ത പ്രവൃത്തികൾക്ക് കരാറുകാരന് തുക നൽകിയിട്ടുണ്ട്. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട ബയോഗ്യാസ് പദ്ധതിയിൽ 16,65,510 രൂപയാണ് നഗരസഭയ്ക്ക് നഷ്ടമായിരിക്കുന്നത്.

മുക്കം സിഎച്ച്സിയുടെ മാസ്റ്റർ പ്ലാൻ തയാറാക്കുന്നതിന് 18,05,400 രൂപ ചെലവഴിച്ചിട്ടുണ്ട്. എന്നാൽ പദ്ധതി ലക്ഷ്യം കൈവരിക്കാതെ പരാജയപ്പെട്ടു കിടക്കുകയാണ്. അജൈവമാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് ഏജൻസിക്ക് തുക നൽകിയതിലും പദ്ധതി നടപ്പാക്കിയതിലും അപാകതകൾ ഒട്ടേറെയാണ് റിപ്പോർട്ടിൽ കാണിച്ചിരിക്കുന്നത്. ലോ മാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചതിലും അപാകതകൾ കണ്ടെത്തിയിട്ടുണ്ട്.

ഭിന്നശേഷി സ്കോളർഷിപ്പ് അർഹതയുണ്ടായിട്ടും നിഷേധിച്ചതായും കണ്ടെത്തി. ക്വട്ടേഷനുകൾക്ക് കൗൺസിൽ അംഗീകാരം ലഭിക്കാതെ കരാറുകാരന് പ്രവൃത്തി ഏൽപ്പിച്ചു കൊടുത്തു. പിഎംഎവൈ ഭവന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കിയില്ല.

കുടുംബശ്രീ-ബാലസഭ കുട്ടികൾക്കുള്ള സ്റ്റാമിന പദ്ധതിയിലടക്കം സാമ്പത്തിക ക്രമക്കേട് കാണിച്ചു. അതി ദരിദ്രർക്കും അഗതികൾക്കും ഉള്ള പദ്ധതി നടത്തിപ്പിലും കാര്യമായ വീഴ്ചയാണ് നഗരസഭയ്ക്ക് സംഭവിച്ചിരിക്കുന്നതെന്നും ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു.