Travel
Back to home
കൺകുളിർക്കെ കാണാം ചാത്തമംഗലം ഹിൽസ് !
Monday, July 10, 2023 12:20 PM IST
ജോബിൻ മാത്യു
കണ്ണിമ ചിമ്മാതെ നോക്കിനിന്നുപോകുന്ന മനോഹരവും വിശാലവുമായ പുൽമേടുകൾ. ഏതു ദിശയിലേക്കു തിരിഞ്ഞാലും നയന മനോഹരങ്ങളായ വിസ്മയക്കാഴ്ചകൾ. ഇടയ്ക്കിടെ ചന്നം പിന്നം പെയ്യുന്ന മഴ. മഴയ്ക്ക് അകമ്പടിയായി കാറ്റിനൊപ്പം തൊട്ടുരുമ്മിപോകുന്ന കോടമഞ്ഞ്.

മഞ്ഞ് കനക്കുമ്പോൾ അല്പം അകലെപ്പോലും ഒന്നും കാണാനാകാതെ തൂവെള്ള മേഘപാളിക്കുള്ളിൽ അകപ്പെട്ടുപോയോ എന്നു തോന്നിപ്പിക്കുന്ന അനുഭൂതി. ആവേശത്തിൽ മഴയിൽ ഒന്നു നനഞ്ഞാലോ അസ്ഥികൾപോലും കുളിരുകോരുന്ന തണുപ്പ്.

പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ചാത്തമംഗലം ഹിൽസ് എന്ന തെരുവമലയെപ്പറ്റി പറയാൻ ഇനിയുമേറെയുണ്ട്. വാക്കുകൾക്കുമപ്പുറം നേരിട്ട് കണ്ടറിയേണ്ട കാര്യങ്ങൾ അതിലുമേറെയും.

സഞ്ചാരികളുടെ പറുദീസ

ആരുടേയും മനം കവരുന്ന കാഴ്ചകളാണ് ചാത്തമംഗലം ഹിൽസ് സമ്മാനിക്കുന്നത്. ചെറുപുഴ, ഉദയഗിരി, ആലക്കോട് പഞ്ചായത്തുകളുടെ അതിർത്തിയിലാണ് മല സ്ഥിതി ചെയ്യുന്നത്. ദിവസേന നിരവധി സഞ്ചാരികൾ ഇവിടെയെത്തുന്നു. ഉയരത്തിൽ കേമൻമാരായ കൊട്ടത്തലച്ചി, ദേവർകുന്ന്‌ മലകൾ തൊട്ടടുത്തു തന്നെയുണ്ട്. മലമുകളിൽ നിന്നാൽ പൈതൽമലയും കുടകുമലനിരകളും വരെ കാണാം.

തിരുമേനി, താബോർ, ചെറുപുഴ, നെടുവോട്, പരപ്പ, ആലക്കോട്, രയറോം തുടങ്ങിയ പ്രദേശങ്ങളും മലമുകളിൽ നിന്ന് കാണാൻ സാധിക്കും. ഇവിടെ രക്‌തംകുടിക്കുന്ന അട്ടകളുടെ ശല്യം ഇല്ല എന്നതും പ്രദേശത്തെ സഞ്ചാരികൾക്ക് പ്രിയപ്പെട്ടതാക്കുന്നു. മഴ കനത്തതോടെ വൈകുന്നേരം ആറിനു ശേഷം ആളുകൾ ഇവിടെ പ്രവേശിക്കുന്നതിന് ഉദയഗിരി പഞ്ചായത്ത് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

കുടിയേറ്റക്കാലത്ത് മലയടിവാരത്ത് പുൽതൈലം നിർമിക്കാൻ തെരുവപ്പുല്ല് വാറ്റിയിരുന്നു. അങ്ങനെ തെരുവമല എന്നും പേരു വന്നു. മലനിറയെ ഇപ്പോൾ ഉള്ളത് പക്ഷേ പാറൻപുല്ല് എന്നു പ്രദേശവാസികൾ വിളിക്കുന്ന ഒരിനം പുല്ലാണ്. മലയുടെ താഴെ ചാത്തമംഗലം പള്ളിക്ക് 300 മീറ്റർ അകലെ നെടുവോട് റോഡിൽ ഒരു ചെറുവെള്ളച്ചാട്ടവും ഉണ്ട്. ഇവിടെ കുളിക്കുന്നതിനും ആളുകൾ എത്താറുണ്ട്.



സോഷ്യൽ മീഡിയ ഏറ്റെടുത്തു ഹിറ്റാക്കി

2015ൽ രൂപംകൊണ്ട എവർഗ്രീൻ ചാത്തമംഗലം എന്ന സമൂഹമാധ്യമ കൂട്ടായ്മയിലൂടെയാണ് ചാത്തമംഗലം ഹിൽസിന്‍റെ വിശേഷങ്ങൾ ആളുകൾ അറിഞ്ഞുതുടങ്ങിയത്. പിന്നീട് പത്രമാധ്യമങ്ങളിൽ വാർത്തകൾ വന്നു. 2017 ഓഗസ്റ്റ് 14ന് ദീപികയിൽ വന്ന വാർത്ത ജനശ്രദ്ധനേടിയിരുന്നു. നിരവധി വ്ലോഗുകളും ഇൻസ്റ്റഗ്രാം റീലുകളും ഫേസ്ബുക്ക്‌ പോസ്റ്റുകളും ഇറങ്ങി. ഇവിടേക്ക് വിദൂര ജില്ലകളിൽ നിന്നുപോലും ആളുകൾ എത്തുന്നതിന് ഇവ കാരണമായി.

ഇറങ്ങിയ നിരവധി വ്ലോഗുകളിൽ ഒന്ന് 1.7 ലക്ഷം കാഴ്ചക്കാരെ നേടി. 2020 സെപ്റ്റംബർ 12ന് ചാത്തമംഗലം ഹിൽസ് എന്നു ഗൂഗിൾ മാപ്പിൽ അടയാളപ്പെടുത്തിയതിനു ശേഷം നാലര ലക്ഷത്തിലധികം ആളുകൾ ഈ അടയാളപ്പെടുത്തൽ കണ്ടുകഴിഞ്ഞു.

വേണം വികസന പദ്ധതികൾ

വികസന പദ്ധതികൾ വേണ്ടരീതിയിൽ നടപ്പാക്കിയാൽ ഇനിയും നിരവധി ടൂറിസം സാധ്യതകൾ ചാത്തമംഗലം ഹിൽസിനെ കാത്തിരിക്കുന്നു. ഇപ്പോഴിവിടെ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ പോലും സംവിധാനമില്ല. ഇവിടേക്ക് എത്തിച്ചേരാനുള്ള തിരുമേനിചാത്തമംഗലം, തിരുമേനിതാബോർ റോഡുകൾക്ക് വീതി കുറവാണ്.

നെടുവോട്ചാത്തമംഗലം റോഡിന്‍റെ ടാറിംഗ് പോലും പൂർത്തിയായിട്ടില്ല. പാരാഗ്ലൈഡിംഗ്, കേബിൾ കാർ, മൗണ്ടൻ ടോപ് സ്റ്റേഡിയം, മൗണ്ടൻ ട്രക്കിംഗ്, ഫാം ടൂറിസം, റോക്ക് ക്ലൈംബിംഗ്, ഓഫ്‌ റോഡ് ഡ്രൈവിംഗ്, ട്രീ ഹട്ടുകൾ എന്നിവയ്ക്ക് ഏറെ അനുയോജ്യമാണ് ഈ പ്രദേശം.

ജോബിൻ മാത്യു
<