Travel
Back to home
ആര്‍ത്തിരമ്പി തുള്ളിപ്പതഞ്ഞ് വളഞ്ഞങ്ങാനം വെള്ളച്ചാട്ടം
Thursday, July 13, 2023 2:00 PM IST
ജല സമൃദ്ധിയിൽ ഇടുക്കി വളഞ്ഞങ്ങാനം വെള്ളച്ചാട്ടം നിറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയിലാണ് വളഞ്ഞങ്ങാനം വെള്ളച്ചാട്ടം വിസ്മയമൊരുക്കുന്നത്. വേനലിൽ മെലിഞ്ഞൊഴുകിയിരുന്ന വെള്ളച്ചാട്ടം ഒരാഴ്ചയ്ക്കുള്ളിൽ നിറഞ്ഞ് കവിഞ്ഞു.

ദേശീയപാത 183ൽ കുട്ടിക്കാനത്തിനു സമീപമുള്ള വെള്ളച്ചാട്ടമാണ് കാഴ്ചക്കാരെ ആകർഷിക്കുന്നത്.മഴക്കാലമെത്തിയതോടെ ഇടുക്കി വീണ്ടും വെള്ളച്ചാട്ടങ്ങളുടെ സ്വന്തം നാടായി മാറിക്കഴിഞ്ഞു.

വേനലില്‍ വറ്റി വരണ്ടിരുന്ന ജലസ്രോതസുകള്‍ നിറഞ്ഞൊഴുകുകയാണ്. ആസ്വദിക്കാന്‍‍ കാഴ്ചക്കാരുടെ തിരക്ക് വർദ്ധിക്കുകയും ചെയ്തു. ആര്‍ത്തിരമ്പി തുള്ളിപതയുകയാണ് ഇടുക്കിയുടെ ഭംഗി.

കോട്ടയംകുമളി റോഡിലെ ഈ വെള്ളച്ചാട്ടം എന്നും സഞ്ചാരികളുടെയും ശബരിമല തീർഥാടകരുടെയും പ്രിയപ്പെട്ട ഇടമാണ്. വെളളച്ചാട്ടത്തിന്‍റെ ഭംഗി ആസ്വദിക്കുന്നതിനും യാത്രാ മധ്യേ വിശ്രമിക്കുന്നതിനും ദിവസേന നുറൂകണക്കിനു സ‍ഞ്ചാരികളാണിവിടെ എത്തുന്നത്. പാൽ നുര ചിതറുന്ന വെള്ളച്ചാട്ടം ഏതൊരാളിന്‍റെയും മനസ് കുളിർപ്പിക്കും.

വളഞ്ഞങ്ങാനം പണ്ടൊക്കെ ഇടുക്കി, കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന ഈ പാതയിലൂടെ കടന്നു പോകുന്നവർ മാത്രമാണ് വളഞ്ഞങ്ങാനം വെള്ളച്ചാട്ടം ആസ്വദിച്ചിരുന്നത്. ഇപ്പോൾ ഈ വെള്ളച്ചാട്ടത്തിന്‍റെ വിസ്മയ കാഴ്ചകാണുവാൻ മാത്രമായി സഞ്ചാരികൾ ഇവിടെ എത്തുന്നുണ്ട്.

ശക്തമായ നീരൊഴുക്കിൽ കുളിച്ച് ഉന്മേഷത്തോടെ യാത്ര തുടരുന്നവരും നിരവധിയാണ്. മുണ്ടക്കയം മുപ്പത്തിയഞ്ചാംമൈലിൽ നിന്നാരംഭിക്കുന്ന ഹൈറേഞ്ചിൻെറ വളവും തിരിവും നിറഞ്ഞ പാതയിലൂടെ പതിനഞ്ചു കിലോമീറ്റർ സഞ്ചരിച്ചാൽ വളഞ്ഞങ്ങാനമെത്തും.

ശബരിമല, വേളാങ്കണ്ണി, പളനി എന്നിവിടങ്ങളിലേക്കുള്ള തീർത്ഥാടകരും മുന്നാർ, തേക്കടി, വാഗമൺ, പരുന്തുംപാറ തുടങ്ങിയ ഇടങ്ങളിലേക്ക് പോകുന്ന വിനോദസഞ്ചാരികളും ഇവിടെയൊന്നിറങ്ങി ഈ വെള്ളച്ചാട്ടവും തണുപ്പും ആസ്വദിക്കാതെ പോകാറില്ല.
<