കോഴിക്കോട്: അവധിക്കാലമെന്നാല്‍ വിനോദസഞ്ചാരകാലമാണ്. കഴിഞ്ഞ രണ്ടുമാസവും ചെറുതും വലുതുമായ ടൂറിസം കേന്ദ്രങ്ങള്‍ കാലു കുത്താനിടമില്ലാത്ത വിധം നിറഞ്ഞുകവിഞ്ഞിരുന്നു.

ഇതുവഴി വലിയതോതിലുള്ള വരുമാനം സര്‍ക്കാരിനും ലഭിച്ചു. ഈ മാസം അവസാനമുണ്ടായ കാലാവസ്ഥാ വ്യതിയാനം മാത്രമാണ് വിനോദഞ്ചാരികളെയും കുടുംബസമേതം എത്തുന്ന തദ്ദേശീയരെയും അല്‍പമെങ്കിലും പിന്നോട്ടടിച്ചത്.

എന്നാൽ, മഴക്കാലത്തും ആളുകൾ ടൂറിസ്റ്റു കേന്ദ്രങ്ങളിലേക്ക് എത്തുന്നുണ്ട്. മഴ ആസ്വദിക്കലും പുതിയ ടൂറിസം പദ്ധതിയുടെ മുഖമായി മാറിയിരിക്കുന്നു.

കോവിഡിനുശേഷം സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചതില്‍ ഭൂരിഭാഗം ആളുകളും കേരളത്തിന് അകത്തുള്ളവര്‍തന്നെയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

കോഴിക്കോട്ടെ ടൂറിസ്റ്റു കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിൽ കൂടുതലും ജില്ലയിലും സമീപ ജില്ലകളിലുമുള്ളവർതന്നെയായിരുന്നു. മലബാറിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഭൂരിഭാഗവും കോഴിക്കോട് വയനാട് ഭാഗങ്ങളിലാണുള്ളത്.

വയനാട് പണ്ടുമുതലേ ടൂറിസ്റ്റുകളുടെ ഇഷ്ടയിടമാണ്. കോഴിക്കോടാകട്ടെ വളര്‍ന്നുവരുന്ന ടൂറിസം കേന്ദ്രങ്ങളാല്‍ സമ്പന്നവും.

കക്കയത്തേക്ക് വച്ചുപിടിച്ചാലോ?

പച്ചപ്പ് നിറഞ്ഞ ഭൂപ്രകൃതിയാല്‍ ചുറ്റപ്പെട്ട മനോഹരമായ വിനോദസഞ്ചാര കേന്ദ്രങ്ങളാണ് കക്കയവും തോണിക്കടവും. കക്കയം ട്രെക്കിംഗ് പാതകള്‍ക്കും ബോട്ടിംഗ് അവസരങ്ങള്‍ക്കും പ്രകൃതി സൗന്ദര്യത്തിനും പേരുകേട്ടതാണ്.

മലബാര്‍ വന്യജീവി സങ്കേതത്തിന്‍റെ ഭാഗമായ ഈ പ്രദേശം അപൂര്‍വസസ്യജന്തുജാലങ്ങളാല്‍ സമൃദ്ധവുമാണ്. മനോഹരമായ ഡാം സൈറ്റ്, അതുല്യമായ കാലാവസ്ഥ, ജൈവവൈവിധ്യ സമൃദ്ധി, ഉരക്കുഴിയിലെ മനോഹര വെള്ളച്ചാട്ടം, ബോട്ടിംഗ്, പവര്‍ഹൗസ് എന്നിവയാണ് പ്രധാന ആകര്‍ഷകങ്ങള്‍.

ലോകത്തിലെ ഏറ്റവും സമ്പന്നമായ ജൈവമേഖലകളില്‍ ഒന്നായി കക്കയത്തെ ഇന്‍റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ അംഗീകരിച്ചിട്ടുണ്ട്.



റിസർവോയറിൽ ബോട്ട് സവാരി...

റിസര്‍വോയറില്‍ ബോട്ട് സവാരി ചെയ്യുന്ന സന്ദര്‍ശകര്‍ക്ക് വന്യജീവികളെ അടുത്തു കാണാനുള്ള അവസരം ലഭിക്കും. കാട്ടാനകളെയും കാട്ടുപോത്തുകളെയും മറ്റു വന്യജീവികളെയുമെല്ലാം ഇവിടെ കാണാൻ കഴിയും.

താമരശേരി ഭാഗത്തുനിന്ന് വരുന്നവര്‍ക്ക് പൂനൂര്‍ എസ്റ്റേറ്റ്മുക്ക് വഴിയും കോഴിക്കോട് ഭാഗത്തുനിന്നു വരുന്നവര്‍ക്ക് ബാലുശേരി കൂരാച്ചുണ്ട് വഴിയും കണ്ണൂരില്‍നിന്നു വരുന്നവര്‍ക്ക് കുറ്റ്യാടി വഴിയും ഇവിടെയെത്താം.

കക്കയത്തിന്‍റെ തൊട്ടടുത്തുള്ള ടൗണായ തലയാട് പിന്നിട്ടുകഴിഞ്ഞാല്‍ കക്കയം ചുരം പാത തുടങ്ങുകയായി. മലയോര മേഖലയിലൂടെ വളഞ്ഞുപുളഞ്ഞുള്ള പാതയിലെ യാത്ര വേറിട്ട അനുഭവമാണ്.

ഡാം സൈറ്റില്‍നിന്ന് ഒരു കിലോമീറ്റര്‍ നടന്നാല്‍ ഉരക്കുഴി വെള്ളച്ചാട്ടത്തിലെത്താം. ഈ വിനോദസഞ്ചാരകേന്ദ്രം പ്രദേശത്തെ വ്യാപാരികളുടെയും ഓട്ടോടാക്‌സി ജീവനക്കാരുടെയും പ്രധാന വരുമാനമാർഗവുമാണ്.

സഞ്ചാരികള്‍ക്കായി നിരവധി ഭക്ഷണശാലകളും നാടന്‍ വിഭവങ്ങളുള്ള തട്ടുകടകളും ഇവിടെയുണ്ട്. കക്കയം ടൗണില്‍നിന്ന് 15 കിലോമീറ്റര്‍ ചുരം കയറിയാല്‍ ഡാംസൈറ്റില്‍ എത്താം. 50 രൂപയാണ് പ്രവേശന നിരക്ക്, പാര്‍ക്കിംഗിന് 20 രൂപയും.

വന്യമൃഗഭീതി‍ തിരിച്ചടിയായി...


കക്കയത്തെ ഇക്കോ ടൂറിസം കേന്ദ്രം തുറന്നെങ്കിലും സന്ദർശകരുടെ എണ്ണത്തിൽ വൻ കുറവുണ്ടായിട്ടുണ്ട്. മൂന്നരമാസക്കാലത്തെ ഇടവേളയ്ക്കുശേഷമാണ് ഇക്കോ ടൂറിസം കേന്ദ്രം മേയ് 11ന് തുറന്നത്.

അവധിക്കാലമായിട്ടും സന്ദർശകരുടെ എണ്ണം കുറയാൻ കാരണം വന്യമൃഗഭീതി നിലനിൽക്കുന്നതാണെന്ന് കരുതുന്നു. കഴിഞ്ഞവർഷം ഇതേസമയത്ത് ദിനംപ്രതി നൂറുകണക്കിന് സഞ്ചാരികളാണ് കുടുംബസമേതം ഇവിടേക്ക് എത്തിയിരുന്നത്.

വിനോദസഞ്ചാരികളെ കാട്ടുപോത്ത് ആക്രമിച്ചതിനെതുടർന്ന് കഴിഞ്ഞ ജനുവരി 20നാണ് ഇക്കോ ടൂറിസം കേന്ദ്രം അടച്ചത്. കാട്ടാനയുടെ സാന്നിധ്യം കൂടിയായതോടെ കേന്ദ്രം തുറക്കുന്നത് അനിശ്ചിതമായി നീണ്ടു.

അടുത്തിടെയാണ് ഇക്കോ ടൂറിസം കേന്ദ്രം തുറക്കാൻ തീരുമാനിച്ചത്. കെഎസ്ഇബിയുടെ കീഴിലുള്ള ഹൈഡൽ ടൂറിസം നേരത്തേ തുറന്നെങ്കിലും ഇവിടെയും സന്ദർശകരുടെ കുറവ് ബാധിച്ചിട്ടുണ്ട്.

വന്യമൃഗഭീതി നിലനിൽക്കുന്നുണ്ടെങ്കിലും കൂടുതൽ വാച്ചർമാരെ ഇവിടേക്ക് നിയമിച്ചിട്ടില്ല. ഇക്കോ ടൂറിസം കേന്ദ്രത്തിലേക്കുള്ള ടിക്കറ്റ് നിരക്കു കൂട്ടിയതും ഉരക്കുഴിയിലേക്കുള്ള വനത്തിലൂടെയുള്ള വഴിയും സന്ദർശകരെ പിന്തിരിപ്പിക്കുന്നു. ഒഴിവ് ദിവസങ്ങളിൽ മാത്രമാണ് അൽപം തിരക്കുള്ളത്.



മനോഹരം തോണിക്കടവ്...

കക്കയത്തുനിന്നു വരുന്ന വഴി കരിയാത്തുംപാറ കഴിഞ്ഞാണ് തോണിക്കടവ്. ടൂറിസം വകുപ്പ് ഒന്നുമനസുവച്ചാല്‍ ആയിരക്കണക്കിനു സഞ്ചാരികളെ ആകർഷിക്കാവുന്ന മനോഹരമായ ഒരിടമാണിത്. ഇപ്പോൾ വഴിപാടുപോലെ ചിലർ വന്നുപോകുന്നുവെന്നെയുള്ളു.

പ്രകൃതിദത്ത ജലസ്രോതസുകൾക്കും സമൃദ്ധമായ പുല്‍മേടുകൾക്കും കുന്നുകള്‍ക്കും പേരുകേട്ടതാണിവിടം. വിനോദസഞ്ചാരികള്‍ക്ക് നഗരത്തിലെ തിരക്കുകളില്‍നിന്ന് സമാധാനമായി മാറിനില്‍ക്കാന്‍ പറ്റിയൊരിടം.

മനോഹരവും ശാന്തവുമായ അന്തരീക്ഷം. കല്ല്യാണ ഫോട്ടോഷൂട്ടുകള്‍ക്കും സിനിമാ ഷൂട്ടിംഗിനും കുടുംബസമേതം സായാഹ്നങ്ങള്‍ ചെലവഴിക്കാനും ഇവിടം അനുയോജ്യമാണ്.

പക്ഷെ നോക്കാനാളില്ലാതെ അതു നശിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. 30 രൂപയാണ് രണ്ടിടത്തേക്കും കൂടിയുള്ള പ്രവേശന നിരക്ക്, വാഹന പാര്‍ക്കിംഗിന് 10 രൂപയും. രാവിലെ ഒൻപത് മുതല്‍ വൈകുന്നേരം ആറ് വരെയാണ് പ്രവേശന സമയം.



മലബാറിന്‍റെ ഗവി...

തിരിച്ചുവരുമ്പോള്‍ തലയാടുനിന്ന് ആറ് കിലോമീറ്റര്‍ അകലെയുള്ള മലബാറിന്‍റെ ഗവിയെന്ന് അറിയപ്പെടുന്ന വയലട വ്യൂപോയിറ്റ് കൂടെ സന്ദര്‍ശിക്കാം. 2,000 അടിയോളം ഉയരത്തിലാണ് വ്യൂപോയിറ്റ്.

ക്ലൗഡ്സ് ബേ ഇവിടത്തെ പ്രധാന ആകർഷകങ്ങളിൽ ഒന്നാണ്.­ ഇവിടെനിന്നു നോക്കിയാൽ തോണിക്കടവിന്‍റെ ആകാശക്കാഴ്ച്ച കാണാം. സന്ദര്‍ശകര്‍ക്ക് അവരുടെ വാഹനങ്ങള്‍ ഇറക്കത്തില്‍ പാര്‍ക്ക് ചെയ്ത് 1.5 കിലോമീറ്റര്‍ ട്രെക്ക് ചെയ്താല്‍ ഇവിടെയെത്താം.

മനംമയക്കുന്ന കാഴ്ച ആസ്വദിക്കാന്‍ ബാല്‍ക്കണികളുള്ള റിസോര്‍ട്ടും നീന്തല്‍ക്കുളവും സ്വാദിഷ്ടമായ വിഭവങ്ങളും സന്ദര്‍ശകര്‍ക്കായി ഒരുക്കിട്ടുണ്ട്. 50 രൂപയാണ് പ്രവേശന നിരക്ക്. രാവിലെ ആറ് മുതല്‍ രാത്രി ഏഴ്­­ വരെയാണ് പ്രവേശന സമയം.