ജര്‍മനിയില്‍ 2027 മുതല്‍ നിര്‍ബന്ധിത സൈനിക സേവനം; മെര്‍സ് കാബിനറ്റിന്‍റെ പച്ചക്കൊടി
Wednesday, September 10, 2025 7:11 AM IST
ജോസ് കുമ്പിളുവേലിൽ
ബര്‍ലിന്‍: ജര്‍മനിയില്‍ നിര്‍ബന്ധിത സൈനിക സേവന നിയമത്തിന് മെര്‍സ് കാബിനറ്റ് പച്ചക്കൊടി കാട്ടി. ഫെഡറല്‍ പ്രതിരോധ മന്ത്രാലയത്തില്‍ നടന്ന മന്ത്രിസഭാ യോഗത്തിന് ശേഷം ജര്‍മന്‍ പ്രതിരോധ മന്ത്രി ബോറിസ് പിസ്റ്റോറിയസ് നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. 2027 മുതല്‍ സൈനികര്‍ക്ക് ഉയര്‍ന്ന ശമ്പളവും നിര്‍ബന്ധിത സേവനവും ഉള്‍പ്പെടുന്ന ഒരു പുതിയ സൈനിക സേവന മാതൃക സ്ഥാപിക്കുന്നതിനുള്ള നിയമവും ജര്‍മനിയുടെ ഫെഡറല്‍ കാബിനറ്റ് പാസാക്കി.

നാറ്റോയും റഷ്യയും തമ്മിലുള്ള ഉയര്‍ന്ന സംഘര്‍ഷങ്ങള്‍ക്കിടയിലും രാജ്യത്തിന്‍റെ സായുധ സേനയിലേക്കുള്ള റിക്രൂട്ട്മെന്‍റ് വര്‍ധിപ്പിക്കുന്നതിനും സൈനിക സന്നദ്ധത ശക്തിപ്പെടുത്തുന്നതിനുമുള്ള നടപടികളില്‍ ബുധനാഴ്ച ജര്‍മന്‍ കാബിനറ്റ് ഒപ്പുവച്ചു.

ബുണ്ടസ്വെയറിലേക്ക് വേളണ്ടിയര്‍മാരെ ആകര്‍ഷിക്കുക എന്നതാണ് റിക്രൂട്ട്മെന്‍റ് ഡ്രൈവ് ലക്ഷ്യമിടുന്നതെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം പ്രതിരോധ മന്ത്രി ബോറിസ് പിസ്റ്റോറിയസ് പറഞ്ഞു, എന്നാല്‍ വരും വര്‍ഷങ്ങളില്‍ എണ്ണത്തില്‍ കുറവുണ്ടായാല്‍ നിര്‍ബന്ധിത സേവനത്തിനുള്ള വ്യവസ്ഥകളും നിർദേശത്തില്‍ ഉള്‍പ്പെടുന്നു.

അടുത്ത വര്‍ഷം ജനുവരി 1 മുതല്‍ എല്ലാ യുവ ജർമന്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും സേവനത്തിലുള്ള താല്‍പര്യം വിലയിരുത്തുന്നതിനായി ഒരു ചോദ്യാവലി അയയ്ക്കും, അവരുടെ ശാരീരികക്ഷമത, കഴിവുകള്‍, താല്‍പര്യങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടെ പുരുഷന്മാര്‍ക്ക് നിര്‍ബന്ധമായി ഇത് പൂരിപ്പിക്കേണ്ടതുണ്ടെങ്കിലും, സത്രീകള്‍ക്ക് ഇത് സ്വമേധയ ഉള്ളതായിരിക്കും.

കരട് നിയമപ്രകാരം ഇക്കാര്യം പാര്‍ലമെന്‍റ് പാസാക്കേണ്ടതുണ്ട്. 2027 ജൂലൈ 1 മുതല്‍, 18 വയസ്‌സുള്ള എല്ലാ ജര്‍മന്‍ പുരുഷന്മാരും സ്വമേധയാ സൈനിക സേവനം തെരഞ്ഞെടുത്തില്ലെങ്കിലും നിര്‍ബന്ധിത വൈദ്യപരിശോധനയ്ക്ക് വിധേയരാകേണ്ടതുണ്ട്.


യൂറോപ്യന്‍ യൂണിയനിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ ജർമനിക്ക് ’നാറ്റോയുടെ യൂറോപ്യന്‍ ഭാഗത്തെ ഏറ്റവും വലിയ പരമ്പരാഗത സൈന്യം’ ഉണ്ടായിരിക്കണമെന്ന തന്‍റെ ലക്ഷ്യം ചാന്‍സലര്‍ മെര്‍സ് ആവര്‍ത്തിച്ചു. 2011ല്‍ അന്നത്തെ ചാന്‍സലര്‍ അംഗല മെര്‍ക്കലിന്‍റെ കീഴില്‍ ജര്‍മനിയില്‍ നിര്‍ബന്ധിത സൈനികസേവനം ഔദ്യോഗികമായി നിര്‍ത്തിവച്ചു.

റഷ്യയില്‍ നിന്നുള്ള ഭീഷണിയും യൂറോപ്പിനായുള്ള പരമ്പരാഗത അമേരിക്കന്‍ സുരക്ഷാ കുടയെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ചോദ്യം ചെയ്തതും കണക്കിലെടുത്ത് ജർമനിയുടെ ദുര്‍ബലമായ സൈന്യത്തെ ശക്തിപ്പെടുത്തുന്നത് ഒരു പ്രധാന മുന്‍ഗണനയായി മെര്‍സ് കണക്കാക്കിയത്. നിലവില്‍ ബുണ്ടസ്വെയറില്‍ ഏകദേശം 1,82,000 സൈനികരും 49,000 റിസര്‍വിസ്ററുകളുമുണ്ട്. പിസ്റേറാറിയസ് കുറഞ്ഞത് 2,60,000 സൈനികരെയും മൊത്തം 2,00,000 ഓപറേഷണല്‍ റിസര്‍വിസ്ററുകളെയും ലക്ഷ്യമിടുന്നു.

റിക്രൂട്ട്മെന്റ് ഡ്രൈവില്‍ സമൂഹമാധ്യമ ക്യാംപയിനുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്, കൂടാതെ പ്രതിമാസം 2,300 യൂറോ ശമ്പളവും സൗജന്യ ആരോഗ്യ സംരക്ഷണവും ‍ഡ്രൈവിങ് ലൈസന്‍സ് നേടുന്നതിനുള്ള സഹായം പോലുള്ള മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു. പുതിയ ദേശീയ സുരക്ഷാ കൗണ്‍സില്‍ രൂപീകരിക്കുന്നതിനും സൈബര്‍ ആക്രമണങ്ങള്‍, അട്ടിമറി, മറ്റ് ഭീഷണികള്‍ എന്നിവയില്‍ നിന്ന് സായുധ സേനയെ മികച്ച രീതിയില്‍ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ക്കും മന്ത്രിസഭ ഔദ്യോഗികമായി അംഗീകാരം നല്‍കി.
">