സൗദി ജയിലില്‍ കഴിയുന്ന മലയാളി അബ്ദുള്‍റഹീമിന്‍റെ മോചനം നീളുന്നു
Tuesday, October 22, 2024 12:57 PM IST
കോഴിക്കോട്: വധശിക്ഷ റദ്ദ് ചെയ്തു കിട്ടിയെങ്കിലും സൗദി ജയിലില്‍ തുടരുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്‍റെ മോചനം അനന്തമായി നീളുന്നു. തിങ്കളാഴ്ച മോചന ഉത്തരവ് പ്രതീക്ഷിച്ചിരുന്നെങ്കിലും കേസ് മാറ്റിവയ്ക്കുകയായിരുന്നു.

കേസ് രാവിലെ പരിഗണിച്ച കോടതി വിശദവിവരങ്ങള്‍ പരിശോധിച്ചശേഷം വധശിക്ഷ റദ്ദാക്കിയ അതേ ബെഞ്ചാണ് വിധി പറയേണ്ടതെന്നും ചീഫ് ജസ്റ്റിസിന്‍റെ ഓഫീസ് ഇക്കാര്യം തീരുമാനിക്കുമെന്നും അറിയിക്കുകയായിരുന്നു.

പബ്ലിക് പ്രോസിക്യൂഷന്‍ ഉള്‍പ്പെടെയുള്ള വകുപ്പുകളുടെ നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കിയതിനാല്‍ ഇന്നലെ മോചന ഉത്തരവ് ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. മോചന ഉത്തരവ് പ്രതീക്ഷിച്ച് റഹീമിന്‍റെ അഭിഭാഷകന്‍ ഒസാമ അല്‍ അമ്പര്‍, ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ യൂസഫ് കാക്കഞ്ചേരി, റഹീമിന്‍റെ കുടുംബ പ്രതിനിധി സിദ്ധിഖ് തുവ്വൂര്‍ എന്നിവര്‍ കോടതിയില്‍ എത്തിയിരുന്നു.


ഏത് ബെഞ്ചാണ് കേസ് പരിഗണിക്കുകയെന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും. അടുത്ത സിറ്റിംഗ് തീരുമാനിക്കേണ്ടതും പുതിയ ബെഞ്ചാണ്. പുതിയ ബെഞ്ചിന് കേസ് കൈമാറിയാലും നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായ സ്ഥിതിക്ക് മോചനകാര്യത്തില്‍ ഉടന്‍ തീരുമാനമാകുമെന്നു തന്നെയാണ് സഹായസമിതി പറയുന്നത്.

ഏതുദിവസം സിറ്റിംഗ് ഉണ്ടാകുമെന്ന് പുതിയ ബെഞ്ച് പ്രതിഭാഗത്തിന് അറിയിപ്പ് നല്‍കുമെന്ന് റഹീമിന്‍റെ അഭിഭാഷകന്‍ പറഞ്ഞു.