മാലിന്യവാഹിനിയായി കട്ടപ്പനയാറിന്‍റെ കൈത്തോട്
Thursday, March 28, 2024 3:18 AM IST
കട്ടപ്പന: പുതിയ ബസ് സ്റ്റാൻഡ് , കട്ടപ്പന സബ്ട്രഷറി എന്നിവയ്ക്കു മുന്നിലൂടെ ഒഴുകുന്ന കൈത്തോട്ടിൽ മാലിന്യങ്ങൾ നിറയുന്നു. മാലിന്യം നിറഞ്ഞതോടെ കൊതുകു വളർത്തൽ കേന്ദ്രം കൂടിയായി ഈ തോട് മാറി. കട്ടപ്പന ടൗണിലെ പല സ്ഥാപനങ്ങളുടെയും മാലിന്യ പൈപ്പും ഈ ജല സ്രോതസിലേക്കാണ് തുറന്നു വച്ചിരിക്കുന്നത്.

ഇതൊഴുകിയെത്തുന്നത് നിരവധി പേർ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന കട്ടപ്പനയാറ്റിലേക്കാണ്. തോട്ടിൽ നിന്നുള്ള ദുർഗന്ധവും അസഹനീയമാണെന്ന് സമീപവാസികൾ പറയുന്നു. വേനൽ കടുത്തതോടെ പകർച്ചവ്യാധി ഭീഷണി രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ നഗരസഭയും ആരോഗ്യ വിഭാഗവും അടിയന്തരമായി ഇടപെട്ട് പ്രശ്നത്തിന് പരിഹാരമുണ്ടാക്കണമെന്ന ആവശ്യം ശക്തമായി.

കഴിഞ്ഞ വർഷം തോട്ടിലെ മാലിന്യങ്ങൾ നഗരസഭയുടെ നേതൃത്വത്തിൽ നീക്കം ചെയ്തിരുന്നു. അതിന് ശേഷമാണ് വീണ്ടും ഇവിടെ മാലിന്യങ്ങൾ തള്ളിയിരിക്കുന്നത്.

തോടിന്‍റെ പല ഭാഗങ്ങളും കാടുമൂടി കിടക്കുന്നതിന്‍റെ മറവിലാണ് ഇവിടെ മാലിന്യം നിക്ഷേപിക്കുന്നത്. കടുത്ത വേനലിൽ നീരൊഴുക്ക് കുറവായതിനാൽ തോട്ടിൽ മാലിന്യങ്ങൾ കെട്ടി കിടക്കുന്നതിനും കൊതുകു പെരുകാനും സാധ്യതയേറും. ഇത് പല സാക്രമിക രോഗങ്ങൾക്കും കാരണമാകുമെന്നും പ്രശ്നത്തിന് ഉടൻ പരിഹാരമുണ്ടാക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.