പുല്ലാട്ടുപടി പാലത്തിൽ വോട്ടെടുപ്പ് ദിവസം കഞ്ഞിവച്ച് പ്രതിഷേധം
Saturday, April 27, 2024 3:50 AM IST
ഉപ്പുതറ: പ്രളയത്തിൽ തകർന്ന കൊച്ചു കരിന്തരുവി- കാവക്കുളം പാതയിലെ പുല്ലാട്ടുപടി പാലം പണിയണം എന്നാവശ്യപ്പെട്ട് വോട്ടെടുപ്പ് ദിവസമായ വെള്ളിയാഴ്ച നാട്ടുകാർ കഞ്ഞിവച്ചു പ്രതിഷേധിച്ചു. തകർന്ന പാലത്തിനു സമീപം റോഡരികിലായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.

2018ലെ പ്രളയത്തിലാണ് പുല്ലാട്ടുപടി പാലത്തിന്‍റെ ഒരു ഭാഗം തകർന്നത്. ഇതോടെ നൂറ്റമ്പതോളം കുടുംബങ്ങളുടെ വാഹനയാത്ര മുടങ്ങി. തുടർന്നു രണ്ടു വർഷവും പാലൊഴുകുംപാറയിൽനിന്നുള്ള ശക്തമായ ഒഴുക്കിൽ ഇരുവശത്തെയും സംരക്ഷണഭിത്തി തകരുകയും പാലത്തിന്‍റെ നടുഭാഗം ഒടിഞ്ഞ് പുഴയിൽ വീഴുകയും ചെയ്തു.

2022-23 ൽ ആസ്തി വികസന ഫണ്ടിൽനിന്ന് എംഎൽഎ 38 ലക്ഷം രൂപ അനുവദിച്ച് എസ്റ്റിമേറ്റും തയാറാക്കി. എന്നാൽ, ശക്തമായ വെള്ളപ്പാച്ചിൽ ഉണ്ടാകുന്നതിനാൽ ഉയരംകൂട്ടി ഉറപ്പുള്ള പാലം പണിയാൻ ഈ തുക മതിയാകില്ലെന്നും കൂടുതൽ തുക അനുവദിക്കണമെന്നും ആവശ്യമുയർന്നു.

തുടർന്ന് പാലം പണിയുന്നതിനു ജില്ലാ വികസനസമിതി ഇടുക്കി പാക്കേജിൽ ഉൾപ്പെടുത്തി ഒരു കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി സർക്കാരിന് ശിപാർശ നൽകിയിട്ടുണ്ട്. ഇതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കഞ്ഞിവച്ച് പ്രതിഷേധിച്ച വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി. എന്നാൽ വോട്ടുചെയ്യാൻ പോകുന്നവരെ തടയുന്നില്ലെന്ന് മനസിലായതോടെ പോലീസ് തിരിച്ചുപോയി.