ഇരട്ടയാറിൽ വാഹനപരിശോധനയ്ക്കിടെ പോലീസിനെ ബൈക്കിടിച്ചു തെറിപ്പിച്ചു
Saturday, April 27, 2024 3:50 AM IST
കട്ടപ്പന: ഇരട്ടയാറിൽ വാഹന പരിശോധനയ്ക്കിടെ പോലീസിനെ യുവാക്കൾ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കട്ടപ്പന പോലീസ് വ്യാഴാഴ്ച വൈകുന്നേരം നടത്തിയ വാഹന പരിശോധനാ സമയത്താണ് നമ്പർ പ്ലേറ്റില്ലാത്ത രണ്ടു ബൈക്കുകളിലായി മൂന്നുപേർ ഇരട്ടയാർ - തുളസിപ്പാറ റോഡിലൂടെ അമിതവേഗതയിൽ എത്തിയത്.

വാഹനം നിർത്താൻ പോലീസ് കൈ കാണിച്ചെങ്കിലും ബൈക്കുമായി ഇവർ പായുകയായിരുന്നു. പോലീസ് സംഘത്തിലുണ്ടായിരുന്ന മനു പി. ജോണിനെ ഇടിച്ചുതെറിപ്പിച്ചാണ് ഇവർ രക്ഷപ്പെടാൻ ശ്രമിച്ചത്. മനുവിന്‍റെ ഇരുകൈകൾക്കും കാലിനും പരിക്കേറ്റു. സംഘത്തിലുണ്ടായിരുന്ന ഒരാളെ സംഭവസ്ഥലത്തുതന്നെ പോലീസ് പിടികൂടി.

പുളിയൻമല മടുക്കോലിപ്പറമ്പിൽ ആസിഫ്(18) ആണ് പിടിയിലായത്. മറ്റു രണ്ടുപേരെ ഇരട്ടയാർ ടൗണിൽവച്ചാണ് പിടികൂടിയത്. നമ്പർ പ്ലേറ്റ് ഇല്ലാത്ത വാഹനത്തിൽ രാത്രി സമയങ്ങളിൽ യുവാക്കളുടെ സംഘം പലയിടങ്ങളിലും കറങ്ങി നടക്കുന്നത് പോലീസിന്‍റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അക്രമസംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പോലീസ് പരിശോധന നടത്തുന്നതിനിടെയാണ് മൂവർസംഘം പിടിയിലായത്.

ഇതിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്തവരും ഒരാൾ 18 വയസുകാരനുമാണ്. മുമ്പ് കട്ടപ്പന ടിബി ജംഗ്ഷനിൽ കട്ടപ്പന എസ് ഐയെ ബൈക്ക് ഇടിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി സഞ്ചരിച്ചിരുന്ന ബൈക്കിന്‍റെ ഉടമയാണ് പിടിയിലായവരിൽ ഒരാൾ.