നമ്പർ പ്ലേറ്റില്ലാത്ത ഇരുചക്ര വാഹനങ്ങളിൽ ചീറിപ്പായുന്ന യുവാക്കൾ ഭീഷണിയാകുന്നു
Saturday, April 27, 2024 3:57 AM IST
കട്ടപ്പന: നമ്പർ പ്ലേറ്റില്ലാത്ത ഇരുചക്ര വാഹനങ്ങളിൽ ചീറിപ്പായുന്ന യുവാക്കൾ ഭീഷണിയാകുന്നു. കട്ടപ്പന പോലീസ് സ്റ്റേഷനിൽ നിരവധി ബൈക്കുകളാണ് നമ്പർ പ്ലേറ്റ് ഇല്ലാത്തതിന്‍റെ പേരിൽ പോലീസ് പിടിച്ചെടുത്തിരിക്കുന്നത്.

18 വയസുപോലും തികയാത്തവരാണ് ഇരുചക്ര വാഹനങ്ങളിൽ എത്തി നാട്ടിൽ ഭീതിവിതക്കുന്നത്. ഏതാനും നാൾ മുമ്പാണ് കട്ടപ്പന ടിബി ജംഗ്ഷനിൽ കട്ടപ്പന സബ് ഇൻസ്പെക്ടറെ ബൈക്കിലെത്തിയ യുവാവ് അപായപ്പെടുത്താൻ ശ്രമിച്ചത്. വ്യാഴാഴ്ച ഇരട്ടയാറിൽ വാഹന പരിശോധനയ്ക്കിടെ ഇരുചക്ര വാഹനങ്ങളിൽ എത്തിയ കൗമാരക്കാർ പോലീസുകാരനെ ഇടിച്ചുതെറുപ്പിച്ചു.

18 വയസുകാരനും പ്രായപൂർത്തിയാകാത്ത രണ്ടു പേരുമാണ് പ്രതികൾ. കട്ടപ്പനയിലും പരിസര പ്രദേശങ്ങളിലുമായി നമ്പർ പ്ലേറ്റില്ലാതെ നിരവധി ബൈക്കുകളാണ് ചീറിപ്പായുന്നത്. ഇത്തരം വാഹനങ്ങളിൽ എത്തുന്ന കൗമാരക്കാർ പലതരം കുറ്റകൃത്യങ്ങളിലും ഏർപ്പെടുന്നതായാണ് വിവരം.

പ്രതികളെ തിരച്ചറിയാതിരിക്കാനാണ് നമ്പർ പ്ലേറ്റ് അഴിച്ചുമാറ്റുന്നത്. കട്ടപ്പനയിലും പരിസരപ്രദേശങ്ങളിലും ഉണ്ടാകുന്ന പല മോഷണക്കേസുകളിലും ഇത്തരക്കാർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. പോലീസ് വാഹന പരിശോധന നടത്തുമ്പോൾ ഇവരെ ആക്രമിച്ച് രക്ഷപ്പെടാൻ യുവാക്കൾ ശ്രമിക്കുന്നതും പതിവാണ്.