ഉദ്യോഗസ്ഥരുടെ വീഴ്ച; രണ്ടു വയോധികർക്ക് വോട്ട് നഷ്ടമായി
Saturday, April 27, 2024 3:50 AM IST
ഉപ്പുതറ: വോട്ടേഴ്സ് ലിസ്റ്റിൽ വയസ് രേഖപ്പെടുത്തിയതിൽ ഉദ്യോഗസ്ഥർക്കുണ്ടായ പിഴവിനെത്തുടർന്ന് രണ്ടു പേർക്ക് വോട്ടു ചെയ്യാനായില്ല. ഉപ്പുതറ പത്താം വാർഡിലെ (ആനപ്പള്ളം) ഒൻപതേക്കർ വളപ്പകത്ത് തങ്കമ്മ, ചീന്തലാർ മൂന്നാം ഡിവിഷൻ തെക്കേപ്പറമ്പിൽ മോളി എന്നിവർക്കാണ് വോട്ട് ചെയ്യാൻ കഴിയാതെ പോയത്.

രണ്ടുപേരും രോഗികൾ എന്ന ലിസ്റ്റിലാണ് ഉൾപ്പെട്ടിരുന്നത്. വോട്ട് ചെയ്യിക്കാൻ വീട്ടിലെത്തിയപ്പോഴാണ് രണ്ടു പേർക്കും ശാരീരിക വിഷമതകൾ ഇല്ലെന്ന് മനസിലായത്. തുടർന്ന് ഉദ്യോഗസ്ഥർ തിരികെപ്പോയി.

വെള്ളിയാഴ്ച രാവിലെ വോട്ട് ചെയ്യാൻ ഇവർ പോളിംഗ് ബൂത്തിലെത്തി. അപ്പോഴാണ് ഇവരുടെ വോട്ട് പോസ്റ്റൽ ബാലറ്റ് എന്ന് വോട്ടേഴ്സ് ലിസ്റ്റിൽ രേഖപ്പെടുത്തിയതായി മനസിലായത്. പോസ്റ്റൽ ലിസ്റ്റിൽ രേഖപ്പെടുത്തിയതിനാൽ വോട്ടു ചെയ്യിക്കാൻ കഴിയില്ലന്ന് പ്രധാന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ അറിയിച്ചു.

തുടർന്ന് ഇവർ നിരാശരായി മടങ്ങി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 81 കാരിയായ തങ്കമ്മയുടെ വോട്ട് ഉദ്യോഗസ്ഥർ വീട്ടിലെത്തി രേഖപ്പെടുത്തിയിരുന്നു. മോളിക്ക് 61 വയസാണെങ്കിലും കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ല. പിഴവ് വരുത്തി തങ്ങളുടെ വോട്ട് നഷ്ടമാക്കിയ ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിക്കണമെന്നാണ് ഇരുവരുടെയും ആവശ്യം.