കൊട്ടിക്കലാശം കത്തിക്കയറി
Thursday, April 25, 2024 2:45 AM IST
തൊടുപുഴ: ലോക്സഭാ തെരഞ്ഞെടുപ്പിലെ പരസ്യപ്രചാരണത്തിനു സമാപ്തി കുറിച്ചു നടന്ന കൊട്ടിക്കലാശത്തിൽ ആവേശം വാനോളം ഉയർന്നു. കൊട്ടിക്കലാശത്തിന് യുഡിഎഫ് പ്രവർത്തകർ ജെസിബിയുമായാണ് എത്തിയത്. ഇതു യുഡിഎഫ്-എൽഡിഎഫ് പ്രവർത്തകർ തമ്മിൽ നേരിയസംഘർഷത്തിനു കാരണമായി.

പോലീസ് ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസ്, എൻഡിഎ സ്ഥാനാർഥി സംഗീത വിശ്വനാഥൻ എന്നിവരുടെ കൊട്ടിക്കലാശം തൊടുപുഴയിലായിരുന്നു. യുഡിഎഫ്പ്രവർത്തകർ വെങ്ങല്ലൂരിൽനിന്നു മങ്ങാട്ടുകവല കൂടി ഗാന്ധിസ്ക്വയറിലേക്ക് എത്തുകയായിരുന്നു.

ജെസിബിയുടെ മുകളിൽ നിന്നു ഡീൻ പ്രവർത്തകരെ കൈവീശി അഭിവാദ്യം ചെയ്തപ്പോൾ പതാകകൾ വീശി മുദ്രാവാക്യം വിളികളോടെ കൂടിനിന്ന പ്രവർത്തകർ കൊട്ടിക്കലാശം കൊഴുപ്പിച്ചു.

എൽഡിഎഫ് സ്ഥാനാർഥി ജോയ്സ് ജോർജിന്‍റെ കൊട്ടിക്കലാശം കട്ടപ്പനയിലായിരുന്നെങ്കിലും തൊടുപുഴയിലും ആവേശം ചോർന്നില്ല. നിരവധിപ്രവർത്തകർ കൊട്ടിക്കലാശം കൊഴുപ്പിക്കാൻ തൊടുപുഴയിലുമെത്തിയിരുന്നു.

എൻഡിഎ സ്ഥാനാർഥി സംഗീത വിശ്വനാഥൻ പ്രവർത്തകർക്കൊപ്പം തൊടുപുഴയിലെ കൊട്ടിക്കലാശത്തിൽ പങ്കുചേർന്നു. പ്രചാരണ വാഹനത്തിൽ നിന്നു സ്ഥാനാർഥി പ്രവർത്തകരെ അഭിവാദ്യം ചെയ്തു. കട്ടപ്പനയിലും തൊടുപുഴയിലും സ്ഥാനാർഥികൾക്കൊപ്പം നൂറുകണക്കിനു പ്രവർത്തകർ കൊടികളും ചിത്രങ്ങളുമായി അണിനിരന്നതോടെ കൊട്ടിക്കലാശം ആവേശത്തിന്‍റെ കൊടുമുടി കയറി.

അനൗണ്‍സ്മെന്‍റ് വാഹനങ്ങളുടെ അകന്പടിയോടെ പാരഡി ഗാനങ്ങളും മാപ്പിളപ്പാട്ടുകളും ഉച്ചത്തിൽ മുഴങ്ങിയതിനനുസരിച്ച് താളംപിടിച്ചും നൃത്തചുവടുകൾ വച്ചും കൊടികൾ വീശിയും മുദ്രാവാക്യംവിളിച്ചും പ്രവർത്തകർ അണിനിരന്നതോടെ കഴിഞ്ഞ ഒന്നരമാസമായി നടന്നുവന്ന പരസ്യ പ്രചാരണത്തിന് തിരശീല വീഴുകയായിരുന്നു.

പ്രവർത്തകരുടെ ആവേശം അതിരുവിടാതിരിക്കാൻ പോലീസും ജാഗ്രതയോടെ നിലകൊണ്ടു.ഇന്ന് നിശബ്ദപ്രചാരണത്തിന്‍റെ ദിനമാണ്.

നാളെ രാവിലെ ഏഴുമുതൽ വോട്ടിംഗ് ആരംഭിക്കും. ബിഎൽഒ മാർ വോട്ട് രേഖപ്പെടുത്തുന്നതിനുള്ള സ്ലിപ്പുകൾ വീടുകളിൽ എത്തിച്ചുകഴിഞ്ഞു. പരമാവധി വോട്ടർമാരെ പോളിംഗ് ബൂത്തിലെത്തിക്കാനുള്ള നടപടികളും പൂർത്തീകരിച്ചിട്ടുണ്ട്.രാഷ്‌ട്രീയപാർട്ടികൾ ഇതിനായി പ്രത്യേക സ്ക്വാഡിനെ നിയോഗിച്ചാണ് പ്രവർത്തനങ്ങൾ നടത്തുന്നത്.