റോഡില്ലെങ്കിൽ വോട്ടില്ല: കൊച്ചുകരിമ്പനിലെ 65 കുടുംബങ്ങൾ വോട്ട് ബഹിഷ്കരിച്ചു
Saturday, April 27, 2024 3:50 AM IST
ചെറുതോണി: റോഡ് നന്നാക്കിക്കൊടുക്കാത്തതിൽ പ്രതിഷേധിച്ച് കൊച്ചുകരിമ്പനിൽ 65 കുടുംബങ്ങൾ വോട്ട് ബഹിഷ്കരിച്ചു. ജനവാസം തുടങ്ങി അരനൂറ്റാണ്ടു കഴിഞ്ഞിട്ടും പഴയ കൂപ്പുറോഡിലൂടെ സഞ്ചരിക്കുന്ന കൊച്ചുകരിമ്പനിലുള്ള കുടുംബങ്ങളാണ് വോട്ട് ബഹിഷ്കരിച്ചത്. ഇവരുടെ ഏക ആശ്രയമായ ഗവ. എൽപി സ്കൂൾ പടി - സിഎസ്ഐ ചർച്ച് - മില്ലുംപടി റോഡാണ് രണ്ടു തലമുറ നടന്നുതീർത്തിട്ടും നന്നാക്കാത്തത്.

കാലാകാലങ്ങളിൽ തെരഞ്ഞെടുപ്പു വരുമ്പോൾ സ്ഥാനാർഥികൾ വാഗ്ദാനവുമായെത്തും. ജയിച്ചു കഴിഞ്ഞാൽ ഇവർ തിരിഞ്ഞുനോക്കാറില്ലെന്നാണ് ഇവരുടെ ആക്ഷേപം. മൂന്നു കിലോമീറ്റർ ദൂരം വരുന്ന റോഡ് നന്നാക്കി ടാർ ചെയ്തു തരണമെന്നാവശ്യപ്പെട്ട് കയറിയിറങ്ങാത്ത ഓഫീസുകളും കാണാത്ത ജനപ്രതിനിധികളുമില്ലെന്ന് ഇവർ പറയുന്നു.

മരിയാപുരം - വാത്തിക്കുടി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡുകൂടിയാണിത്. ഈ വർഷം റോഡിനുവേണ്ടി ജനകീയസമിതി 35 ദിവസമാണ് നിരാഹാരസമരം നടത്തിയത്. സമരം അവസാനിപ്പിക്കാൻ ജനപ്രതിനിധികൾ അന്നു നൽകിയ വാഗ്ദാനങ്ങളും പാലിച്ചില്ല. ഇതേത്തുടർന്നാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥിക്കും വോട്ടുചെയ്യേണ്ടെന്നു കൊച്ചുകരിമ്പൻ ജനകീയ സമിതി തീരുമാനിച്ചത്.

കഴിഞ്ഞ രാത്രിയിലും രാഷ്‌ട്രീയകക്ഷികൾ വീടുവീടാന്തരം കയറി വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇവരുടെ ആവശ്യം പരിഹരിക്കുമെന്ന് ആരും ഉറപ്പു നൽകിയിരുന്നില്ലെന്നും സമരസമിതി ഭാരവാഹികൾ പറഞ്ഞു.