ആൾമാറാട്ടം തടയാൻ നടപടി: കളക്ടർ
Friday, April 26, 2024 3:43 AM IST
ഇടുക്കി: തെരഞ്ഞെടുപ്പു സമയത്ത് പോളിംഗ് ബൂത്തുകളിൽ ആൾമാറാട്ടം ഉൾപ്പെടെയുള്ള ക്രമക്കേടുകൾ തടയാൻ നടപടി സ്വീകരിച്ചതായി ജില്ലാ കളക്ടർ ഷീബാ ജോർജ് അറിയിച്ചു. അന്ധത മൂലം ബാലറ്റ് യൂണിറ്റിൽ പതിപ്പിച്ച ചിഹ്നങ്ങൾ കാണാതിരിക്കുകയോ ശാരീരിക അവശത മൂലം ബാലറ്റ് യൂണിറ്റിൽ വിരൽ അമർത്തി വോട്ട് ചെയ്യാൻ സാധിക്കാതിരിക്കുകയോ ചെയ്യുന്ന വോട്ടർക്ക് സഹായിയുടെ സേവനം അനുവദിക്കും. വോട്ടറുടെ ഇടത് ചൂണ്ടുവിരലിലും സഹായിയുടെ വലതു ചൂണ്ടുവിരലിലുമാണ് മഷി പുരട്ടുക.

പ്രിസൈഡിംഗ് ഓഫീസർക്ക് ബോധ്യപ്പെടുന്ന പക്ഷം, വോട്ടർ ആഗ്രഹിക്കുകയാണെങ്കിൽ 18 വയസ് പൂർത്തിയായ ആർക്കും സഹായിയാകാം. ഒന്നിൽ കൂടുതൽ വോട്ടർമാരുടെ സഹായിയായി പ്രവർത്തിക്കാൻ അനുവദിക്കില്ല. വോട്ടിന്‍റെ രഹസ്യസ്വഭാവം ലംഘിക്കുന്ന സാഹചര്യത്തിൽ സഹായി വോട്ടർക്ക് മൂന്നു മാസം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കും.

നാളെ രാവിലെ ആറുവരെ നിരോധനാജ്ഞ

ഇടുക്കി: തെരഞ്ഞെടുപ്പിന്‍റെ സുഗമമായ നടത്തിപ്പിന്‍റെ ഭാഗമായി ജില്ലയിൽ 144 പ്രഖ്യാപിച്ചു. പൊതുസ്ഥലങ്ങളിൽ നിയമവിരുദ്ധമായി കൂട്ടം കൂടാൻ പാടില്ല. പൊതുയോഗങ്ങളോ റാലികളോ സംഘടിപ്പിക്കരുത്. ജില്ലയിലെ ലോക്സഭാ മണ്ഡലങ്ങളിലെ വോട്ടർമാരല്ലാത്ത രാഷ്‌ട്രീയ ഭാരവാഹികളുടെയോ പ്രവർത്തകരുടെയോ സാന്നിധ്യം ഉണ്ടാകരുത്.

ഒരു തരത്തിലുള്ള ലൗഡ്സ്പീക്കറും പാടില്ല. ഇലക്‌ട്രോണിക് മാധ്യമങ്ങളിലൂടെ തെരഞ്ഞെടുപ്പ് പ്രവചനമോ പോൾ സർവേകളോ ഉൾപ്പെടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒന്നും പ്രദർശിപ്പിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുത്.

പോളിംഗ് സ്റ്റേഷനകത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച നീരിക്ഷകർ, സൂക്ഷ്മ നീരീക്ഷകർ, ലോ ആൻഡ് ഓർഡർ ഉദ്യോഗസ്ഥർ, സുരക്ഷാ ഉദ്യോഗസ്ഥർ, പോളിംഗ് ചുമതലയുള്ള ഉദ്യോഗസ്ഥർ ഒഴികെ ആരും മൊബൈൽ ഫോണും കോർഡ്‌ലെസ് ഫോണുകളും വയർലസ് സെറ്റുകളും ഉപയോഗിക്കരുത്.

ചുമതലയുള്ള ഉദ്യോഗസ്ഥർ അല്ലാതെ പോളിംഗ് സ്റ്റേഷന്‍റെ 100 മീറ്റർ പരിധിയിൽ കോർഡ്‌ലെസ് ഫോണുകളും വയർലസ് സെറ്റുകളും ഉപയോഗിക്കരുത്. തെരഞ്ഞടുപ്പ് ദിവസം പോളിംഗ് സ്റ്റേഷനുകളുടെ 200 മീറ്റർ പരിധിയിൽ തെരഞ്ഞെടുപ്പ് പ്രചാരണവും സ്ഥാനാർഥി ബൂത്ത് സജ്ജീകരണവും നടത്തരുത്.

ഒരേ പോളിംഗ് സ്റ്റേഷന്‍റെ 200 മീറ്റർ പരിധിക്കു പുറത്ത് ഒരു സ്ഥാനാർഥി ഒന്നിൽ കൂടുതൽ ഇലക‌്ഷൻ ബൂത്തുകൾ സജ്ജീകരിക്കാൻ പാടില്ല. പോളിംഗ് സ്റ്റേഷനിലും പരിധിയിലും അനുവാദമുള്ളവരൊഴികെ മറ്റാരും ആയുധങ്ങൾ കൈവശം വയ്ക്കാനോ പ്രദർശിപ്പിക്കാനോ പാടില്ല.

വ്യക്തികളുടെ സ്വകാര്യ ആവശ്യങ്ങൾക്കും വോട്ട് രേഖപ്പെടുത്തുന്നതിനും മറ്റും നിയമപരമായി കൂട്ടം ചേരുന്നതിനെ നിയമം ബാധിക്കില്ല.