കട്ടപ്പനയിൽ കൃഷിയിടത്തിൽ തീ പടർന്ന് നാശനഷ്ടം
Saturday, April 27, 2024 3:50 AM IST
കട്ടപ്പന: ക ട്ടപ്പനയിൽ കൃഷിയിടത്തിൽ തീ പടർന്ന് നാശനഷ്ടം. കട്ടപ്പന വള്ളക്കടവ് വലിയ വീട്ടിൽ പ്രകാശിന്‍റെ വിളകളാണ് കത്തിനശിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12.30നാണ് തീപിടിത്തം ഉണ്ടായത്.അയൽവാസിയുടെ പുരയിടത്തിൽ കത്തിച്ച മാലിന്യത്തിൽനിന്ന് വള്ളക്കടവ് വലിയവീട്ടിൽ പ്രകാശിന്‍റെ പറമ്പിലെ ഏലച്ചെടികളിലേക്ക് തീ പടരുകയായിരുന്നു.

നൂറോളം ഏലച്ചെടികളും ഇരുപത് കുരുമുളക് ചെടിയും അഗ്നിക്കിരയായി. അയൽവാസികളും സ്ഥലമുടമയും ചേർന്ന് തീ അണയ്ക്കുവാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. തുടർന്ന് കട്ടപ്പന അഗ്നിശമനസേനയിൽ വിവരം അറിയിച്ചു. ഉദ്യോഗസ്ഥർ എത്തി ഫയർബ്രേക്കറും ഫയർബീറ്ററും ഉപയോഗിച്ച് തീ പൂർണമായും അണച്ചു. പതിനായിരക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായി ഉടമ പറഞ്ഞു.

കടുത്ത വേനലിൽ ഉണക്കുള്ള ഏലത്തോട്ടങ്ങളിൽ തീപിടിക്കാനുള്ള സാധ്യതയുള്ളതിനാൽ ഉടമകൾ ജാഗ്രത പാലിക്കണമെന്ന് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.