കരുണാപുരം പഞ്ചായത്തിലെ ഒന്ന്, രണ്ട് വാർഡുകാർക്ക് ഇപ്പോഴും വോട്ട് രണ്ട് വാർഡ് അപ്പുറം
Friday, April 26, 2024 3:43 AM IST
െനടുങ്കണ്ടം: കരുണാപുരം പഞ്ചായത്തിലെ ഒന്ന്, രണ്ട് വാർഡുകാർ വോട്ട് ചെയ്യാൻ ഇപ്പോഴും രണ്ട് വാർഡ് അപ്പുറം പോകണം. കരുണാപുരം പഞ്ചായത്ത് ഒന്നാം വാർഡിന്‍റെയും രണ്ടാം വാർഡിന്‍റെയും ഭാഗങ്ങളിൽ ഉൾപ്പെടുന്ന 146-ാം ബൂത്തിലെ വോട്ടർമാരാണ് മൂന്നാം വാർഡിലെ ചോറ്റുപാറ ഗവ. ഹൈസ്കൂളിൽ പോകേണ്ടത്.

ബൂത്തിന്‍റെ ഒരറ്റത്തുനിന്നു പോളിംഗ് സ്റ്റേഷനിൽ എത്താൽ 80 രൂപ മുതൽ 160 രൂപ വരെ യാത്രക്കൂലി നൽകേണ്ട അവസ്ഥയാണ്. ഒരു വശത്തേക്ക് മാത്രമാണിത്. വർഷങ്ങൾ മുമ്പ് മേഖലയിൽ മറ്റ് സർക്കാർ സ്ഥാപനങ്ങൾ ഇല്ലാതിരുന്നപ്പോഴാണ് ഇന്നത്തെ 145, 146 ബൂത്തുകാർക്ക് ചോറ്റുപാറ സ്കൂൾ പോളിംഗ് സ്റ്റേഷനായത്.

പ്രധാന റോഡിൽനിന്നു വലിയ കയറ്റം കയറി വേണം ഇവിടേക്ക് എത്താൻ. ഇപ്പോൾ കാര്യങ്ങൾ പണ്ടത്തേപ്പോലയല്ല. ബൂത്തുകളുടെ പരിധിയിൽത്തന്നെ മികച്ച അടിസ്ഥാന സൗകര്യങ്ങളുള്ള മൂന്ന് അങ്കണവാടികളുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഇവിടങ്ങളിൽ പോളിംഗ് സ്റ്റേഷൻ അനുവദിക്കാറുണ്ട്.

തൂക്കുപാലം മാർക്കറ്റിനോട് ചേർന്ന് പ്രവർത്തിക്കുന്ന അങ്കണവാടിയിൽ ഇത്തവണ 145 -ാം നമ്പർ ബൂത്തിന്‍റെ പോളിംഗ് സ്റ്റേഷനായിട്ടുണ്ട്. അമ്പതേക്കറിൽ പ്രവർത്തിക്കുന്ന അങ്കണവാടിയോ അല്ലെങ്കിൽ തൂക്കുപാലത്ത് തന്നെയോ 146ന്‍റെ ബൂത്തായാൽ വോട്ടർമാർക്ക് കാൽനടയായി വന്ന് വോട്ട് രേഖപ്പെടുത്താവുന്ന സ്ഥിതി സംജാതമാകും.

വോട്ടർമാർക്ക് സൗകര്യപ്രദമായ രീതിയിൽ വോട്ടെടുപ്പ് നടക്കുമെന്ന് പറയുമ്പോൾ ഈ പോളിംഗ് സ്റ്റേഷൻ മാറ്റാൻ തയാറാകാത്തതിൽ വോട്ടർമാർക്ക് അതൃപ്തിയുണ്ട്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥിതി മാറുമെന്ന പ്രതീക്ഷയിലാണ് വോട്ടർമാർ.