ജില്ലയിൽ 56 പ്രശ്നബാധിത ബൂത്തുകൾ
Thursday, April 25, 2024 2:45 AM IST
ഇടുക്കി: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായതായി തെരഞ്ഞെടുപ്പ് വരണാധികാരികൂടിയായ ജില്ലാ കളക്ടർ ഷീബാ ജോർജ് അറിയിച്ചു. ഏഴു മണ്ഡലങ്ങളിലായി 1315 പോളിംഗ് സ്റ്റേഷനുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിനായി 6312 പോളിംഗ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. ജില്ലയിൽ 1578 കണ്‍ട്രോൾ യൂണിറ്റും ബാലറ്റ് യൂണിറ്റും 1710 വിവി പാറ്റ് യന്ത്രങ്ങളും സജ്ജമാക്കി.

ഇന്നു രാവിലെ എട്ടിന് പോളിംഗ് യന്ത്രങ്ങളുടെയും മറ്റ് പോളിംഗ് സാമഗ്രികളുടെയും വിതരണം നടക്കും. ജില്ലയിൽ ക്രിട്ടിക്കൽ ബൂത്തുകളില്ല. 56 പ്രശ്നബാധിത പോളിംഗ് ബൂത്തുകളുണ്ട്.

ഇവിടെ പോലീസ് ഉദ്യോഗസ്ഥരെയും 47 സൂക്ഷ്മ നിരീക്ഷകരെയും നിയമിച്ചിട്ടുണ്ട്. 7717 പോലീസ് ഉദ്യോഗസ്ഥരെ വോട്ടെടുപ്പ് ദിനത്തിൽ വിന്യസിച്ചു. 25 സിആർപിഎഫ് ഉദ്യോഗസ്ഥരെ വോട്ടെടുപ്പ് കേന്ദ്രത്തിലും സ്ട്രോംഗ് റൂമുകളിലും നിയമിച്ചിട്ടുണ്ട്.

ജില്ലയിലെ എല്ലാ മദ്യ വിൽപ്പനശാലകളും ഇന്നലെ വൈകുന്നേരം ആറു മുതൽ വോട്ടെടുപ്പ് തീരുന്ന നാളെ വൈകുന്നേരം ആറു വരെ അടച്ചിടും. പരസ്യപ്രചാരണം അവസാനിച്ചതോടെ ഇന്ന് നിശബ്ദ പ്രചാരണം ആയിരിക്കും. 144 പ്രഖ്യാപിക്കുന്നതോടെ കൂട്ടം കൂടിയ പ്രചാരണ പരിപാടികൾ അവസാനിക്കുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു.

752 പോളിംഗ് സ്റ്റേഷനുകളിൽ വെബ്കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തി. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിന് ജില്ലാതലത്തിൽ ഏഴു മണ്ഡലങ്ങളിലും കണ്‍ട്രോൾ റൂം ആരംഭിച്ചു. വോട്ടെടുപ്പ് ദിനത്തിൽ സാങ്കേതിക സംവിധാനങ്ങളുടെ കാര്യക്ഷമത ഉറപ്പ് വരുത്തുന്നതിന് പ്രത്യേകം കണ്‍ട്രോൾ റൂമുകളും സജ്ജമാക്കിയിട്ടുണ്ട്.

മീഡിയ മോണിറ്ററിംഗ് സെൽ, പോളിംഗ് മാനേജർ, വിവിധ ഐടി ഓപ്പറേഷനുകൾക്ക് വേണ്ടിയുള്ള കണ്‍ട്രോൾ റൂമുകൾ, വെബ് കാസ്റ്റിംഗ് കണ്‍ട്രോൾ റൂമുകൾ, കണ്‍ട്രോൾ റൂമുകൾ എന്നിവ ജില്ലാതലത്തിൽ പ്രവർത്തിക്കുന്നുണ്ട്.

കൺട്രോൾ റൂം

ഇടുക്കി: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി പോളിംഗ് ദിനത്തിൽ ജില്ലാ കളക്ടറുടെ കാര്യാലയത്തിൽ പ്രത്യേക കണ്‍ട്രോൾ റൂം ഒരുക്കും. ഏഴ് നിയോജക മണ്ഡലങ്ങൾക്കുമായി പ്രത്യേകം നന്പറുകൾ ക്രമീകരിച്ചാണ് കണ്‍ട്രോൾ റൂമിന്‍റെ പ്രവർത്തനം.

വോട്ടർമാർക്കും പോളിംഗ് ഉദ്യോഗസ്ഥർക്കും പരാതികളോ നിർദ്ദേശങ്ങളോ ഉണ്ടെങ്കിൽ അതാത് നന്പറിൽ വിളിച്ചറിയിക്കാം. മണ്ഡലം, ഫോണ്‍ നന്പർ യഥാക്രമം. മൂവാറ്റുപുഴ -04862 232500, കോതമംഗലം -04862 232504, ദേവികുളം - 04862 232513, ഉടുന്പൻചോല - 04862 232514, തൊടുപുഴ - 04862 232519, ഇടുക്കി - 04862 232520, പീരുമേട് - 04862 232522

തിരിച്ചറിയൽ രേഖകൾ

ഇടുക്കി: തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിന് തിരിച്ചറിയൽ രേഖയായി ഉപയോഗിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന ഫോട്ടോ ഐഡി കാർഡ് ആണ്. എന്നാൽ ഈ കാർഡ് കൈവശമില്ലാത്തവർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചിരിക്കുന്ന ഫോട്ടോ പതിച്ച മറ്റ് അംഗീകൃത തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് വോട്ട് ചെയ്യാം.

ആധാർ കാർഡ്, എംഎൻആർഇജിഎ തൊഴിൽ കാർഡ്, ബാങ്ക്, പോസ്റ്റ് ഓഫീസ് നൽകുന്ന ഫോട്ടോ സഹിതമുള്ള പാസ്ബുക്കുകൾ, തൊഴിൽ മന്ത്രാലയത്തിന്‍റെ ആരോഗ്യ ഇൻഷ്വ റൻസ് സ്മാർട്ട് കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, ദേശീയ ജനസംഖ്യാ രജിസ്റ്ററിന് കീഴിൽ രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ നൽകുന്ന സ്മാർട്ട് കാർഡ്,

ഇന്ത്യൻ പാസ്പോർട്ട്, ഫോട്ടോ സഹിതമുള്ള പെൻഷൻ രേഖ, കേന്ദ്ര, സംസ്ഥാന ജീവനക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, പബ്ലിക് ലിമിറ്റഡ് കന്പനി എന്നിവയിലെ ജീവനക്കാർക്ക് നൽകുന്ന ഫോട്ടോ പതിച്ച ഐഡി കാർഡ്, ഭിന്നശേഷി തിരിച്ചറിയൽ കാർഡ് എന്നിവയും വോട്ടു ചെയ്യാൻ ഉപയോഗിക്കാം.