പ്രമേഹരോഗത്തെത്തുടർന്ന് കാൽ മുറിച്ചു മാറ്റിയെങ്കിലും ലക്ഷ്മിയമ്മ വോട്ട് പാഴാക്കിയില്ല
Saturday, April 27, 2024 3:50 AM IST
കട്ടപ്പന: പ്രമേഹരോഗത്തെത്തുടർന്ന് ഒരു കാൽ മുറിച്ചു മാറ്റിയെങ്കിലും കട്ടപ്പന സ്വദേശിനിയായ 84 കാരി ലക്ഷ്മിയമ്മ ഇത്തവണയും വോട്ട് പഴാക്കിയില്ല. കട്ടപ്പനയ്ക്കടുത്ത് അമ്പലക്കവല സ്വദേശിനിയാണ് കോയിക്കൽ ലക്ഷ്മി. .

എല്ലാ തെരഞ്ഞെടുപ്പുകളിലും മുടങ്ങാതെ വോട്ട് ചെയ്തിട്ടുണ്ട്. എന്നാൽ, ഇത്തവണ വോട്ട് ചെയ്യാനാകുമോ എന്ന ആശങ്കയിലായിരുന്നു ഇവർ. പ്രമേഹരോഗത്തെത്തുടർന്ന് എട്ടു മാസം മുമ്പ് ഒരു കാൽ മുറിച്ചു മാറ്റേണ്ടി വന്നു. അതിനുശേഷം വീട്ടിൽനിന്ന് പുറത്തിറങ്ങാതെയായി. ഇത്തവണ വോട്ട് ചെയ്യണമെന്ന് അതിയായി ആഗ്രഹമുണ്ടായിരുന്നെങ്കിലും ആരോഗ്യം അനുവദിക്കുമോ എന്ന ആശങ്കയിലായിരുന്നു.

എന്നാൽ, മകൻ സജി അമ്മയുടെ ആഗ്രഹത്തിന് ഒപ്പം നിന്നു. അങ്ങനെ വീൽചെയറിൽ പോളിംഗ് ബൂത്തിലെത്തി ലക്ഷ്മിയമ്മ വോട്ട് ചെയ്തു. കട്ടപ്പന സെന്‍റ് ജോർജ് സ്കൂളിലെ 185-ാം നമ്പർ ബൂത്തിലായിരുന്നു വോട്ട്. വിരൽത്തുമ്പിൽ മഷി പുരട്ടി ജനാധിപത്യത്തിന്‍റെ സുവർണ നിമിഷത്തിൽ പങ്കാളിയായി മടങ്ങിയപ്പോൾ ലക്ഷ്മിയമ്മയുടെ മുഖത്ത് തെളിഞ്ഞത് അഭിമാനവും ആഹ്ളാദവും.