ആകെ വോട്ടർമാർ 28, വോട്ട് രേഖപ്പെടുത്തിയത് രണ്ടുപേർ
Saturday, April 27, 2024 3:57 AM IST
വണ്ടിപ്പെരിയാർ: ആകെ വോട്ടർമാർ 28 പേർ. വോട്ട് രേഖപ്പെടുത്തിയവർ രണ്ടുപേർ. പീരുമേട് താലൂക്കിലെ കുമളി പഞ്ചായത്തിന്‍റെ 106 -ാം നമ്പർ ബൂത്തായ പച്ചക്കാനത്ത് രണ്ടുപേർ വോട്ട് രേഖപ്പെടുത്തിയത്. ഈ ബൂത്ത് സ്ഥിതി ചെയ്യുന്നത് മ്ലാപ്പാറ വില്ലേജിലാണ്.

പെരിയാർ കടുവാ സങ്കേതത്തിനുള്ളിലായി സ്ഥിതി ചെയ്യുന്ന പച്ചക്കാനം എസ്റ്റേറ്റാണ് ഇവിടം.
ഏലത്തോട്ടത്തിലെ തൊഴിലാളികൾക്ക് വോട്ട് രേഖപ്പെടുത്തുന്നതിനുവേണ്ടിയാണ് വർഷങ്ങൾക്ക് മുൻപ് ഇവിടെ പോളിംഗ് ബൂത്ത് അനുവദിച്ചത്. അക്കാലത്ത് നിരവധി തൊഴിലാളികളും തോട്ടമുടമകളും ഇവിടെ വോട്ട് രേഖപ്പെടുത്തുമായിരുന്നു.

എന്നാൽ, പിന്നീട് തൊഴിലാളികൾ പിരിഞ്ഞ് പോയതോടെയാണ് വോട്ടർമാരുടെ എണ്ണത്തിൽ കുറവ് അനുഭവപ്പെട്ടത്. നിലവിൽ 28 വോട്ടർമാർ പട്ടികയിൽ ഉണ്ടെങ്കിലും പലരും ഇവിടെനിന്ന് താമസം മാറി പ്പോയവരാണ്.