ആത്മീയതയുടെ ദിവ്യസ്പർശമായി തുന്പച്ചി കുരിശുമല
Thursday, March 28, 2024 2:59 AM IST
മൂലമറ്റം: കാൽവരിയിലെ മഹാത്യാഗത്തിന്‍റെ സ്മരണയുമായി മനുഷ്യന്‍റെ കരസ്പർശവും പ്രകൃതിയുടെ ചാരുതയും തീർത്ത തുന്പച്ചിയിലേക്ക് ദുഃഖവെള്ളിയാഴ്ചയായ നാളെ രാവിലെ മുതൽ ആയിരങ്ങൾ കുരിശിന്‍റെ വഴി ചൊല്ലി മലകയറും. അറക്കുളം സെന്‍റ് മേരീസ് ഇടവകയുടെ കീഴിലുള്ള തുന്പച്ചി കുരിശുമല തൊടുപുഴ-പുളിയൻമല സംസ്ഥാന പാതയോടു ചേർന്ന് സമുദ്രനിരപ്പിൽ നിന്നും 3,000 അടി ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്.

ഗദ്സമനിയിൽ ഈശോ പ്രാർഥിക്കുന്ന രംഗം ആവിഷ്കരിച്ചിരിക്കുന്ന മനോഹരമായ ശില്പത്തിനു മുന്നിൽ നിന്നാണ് കുരിശിന്‍റെ വഴി ആരംഭിക്കുന്നത്. കുരിശിന്‍റെ വഴിയിലെ വിവിധ സ്ഥലങ്ങളിലൂടെ കടന്നുപോകുന്പോൾ ഭാരത അപ്പസ്തോലനായ മാർതോമാശ്ലീഹ, യാക്കോബിന്‍റെ കിണർ, ഉണ്ണിമിശിഹായുടെ ദേവാലയം, ഇതിനു മുകളിൽ 36 അടി ഉയരമുള്ള ക്രൂശിത രൂപം, മൈക്കൽ ആഞ്ചലോയുടെ വിശ്വപ്രസിദ്ധ കലാരൂപമായ പിയാത്തയുടെ പുനരാവിഷ്കരണം എന്നിവ ദർശിക്കാം.

ഇതിനു പുറമെ പാറയിടുക്കിലൂടെ താഴേയ്ക്ക് ഇറങ്ങിയാൽ കരിന്പാറകൾക്കു നടുവിൽ പ്രകൃതി ഒരുക്കിയ കർത്താവിന്‍റെ കബറിടം, ഇതിനു സമീപത്തായി യോനാ പ്രവാചകനെ തിമിംഗലം വിഴുങ്ങുന്ന രംഗം, പിറവിയുടെ ഗുഹ, സെഹിയോൻ മാളിക തുടങ്ങിയ രംഗങ്ങളുടെ ആവിഷ്കാരം പ്രാർഥനയുടെയും നിശബ്ദമായ ധ്യാനത്തിന്‍റെയും അനുഭവത്തിലേക്ക് ഇവിടെയെത്തുന്ന തീർഥാടകരെ എത്തിക്കുന്നു.

ജീവിത ദുഃഖങ്ങൾ തിരുസന്നിധിയിൽ സമർപ്പിച്ച് കൽവിളക്കിൽ എണ്ണപകർന്ന് മലയിറങ്ങുന്പോൾ തീർഥാടകരുടെ മനസിൽ ആത്മീയതയുടെ പുതിയ അനുഭവം നിറയുന്നു. ഇതാണ് തുന്പച്ചിയിൽ എത്താൻ തീർഥാടകർക്ക് പ്രചോദനമാകുന്നത്. നാളെ രാവിലെ എട്ടിന് അറക്കുളം അശോക കവലയിൽ നിന്നു എട്ടുകിലോമീറ്റർ നീളുന്ന കുരിശിന്‍റെ വഴിയിൽ നൂറുകണക്കിനു വിശ്വാസികൾ പങ്കെടുക്കും.

പാല രൂപത വികാരി ജനറാൾ മോണ്‍. ജോസഫ് തടത്തിൽ മലമുകളിൽ പീഢാനുഭവ സന്ദേശം നൽകും. തുടർന്നു നേർച്ചക്കഞ്ഞി വിതരണം. തീർഥാടകരുടെ സൗകര്യാർഥം തുന്പച്ചിയിലേക്ക് കെഎസ്ആർടിസി പ്രത്യേക സർവീസ് നടത്തുമെന്ന് അറക്കുളം സെന്‍റ് മേരീസ് പള്ളി വികാരി ഫാ. മൈക്കിൾ കിഴക്കേപ്പറന്പിൽ, സഹവികാരി ഫാ.ജോർജ് തറപ്പേൽ എന്നിവർ അറിയിച്ചു.