സ്വകാര്യബസുകൾ രാത്രി സർവീസുകൾ മുടക്കുന്നു
Wednesday, March 27, 2024 3:53 AM IST
ചീനിക്കുഴി റൂട്ടിൽ യാത്രാക്ലേശം രൂക്ഷം

തൊടുപുഴ: ഉടുന്പന്നൂർ, ചീനിക്കുഴി പ്രദേശങ്ങളിലേക്കുള്ള സ്വകാര്യബസുകൾ രാത്രിസമയങ്ങളിൽ സർവീസ് മുടക്കുന്നതിൽ പ്രതിഷേധം ശക്തമാകുന്നു. രാത്രി 7.45 കഴിഞ്ഞാൽ ചീനിക്കുഴി ഭാഗത്തേക്ക് ഒരു സ്വകാര്യബസുപോലും സർവീസ് നടത്താത്ത സാഹചര്യമാണ്. നേരത്തേ രാത്രി 8.30നും 9.15നും സ്വകാര്യബസുകൾ സർവീസ് നടത്തിയിരുന്നു. രാത്രി സമയങ്ങളിൽ ബസുകൾ ഇല്ലാത്തതിനാൽ നിരവധി യാത്രക്കാരാണ് വലയുന്നത്.

തൊടുപുഴയിലും പരിസരപ്രദേശങ്ങളിലും ജോലി കഴിഞ്ഞ് മടങ്ങുന്നവർ രാത്രി സമയങ്ങളിൽ ബസ് ലഭിക്കാതെ നഗരത്തിൽ കുടുങ്ങുന്ന സ്ഥിതിയാണ്. സ്ത്രീ യാത്രക്കാരാണ് കൂടുതൽ വലയുന്നത്. എറണാകുളം, കോട്ടയം പ്രദേശങ്ങളിൽ നിന്നു വീട്ടിലേക്ക് മടങ്ങുന്നതിനായി തൊടുപുഴയിലെത്തുന്നവരും സമാന ദുരിതമാണ് അനുഭവിക്കുന്നത്.

500 രൂപ മുതൽ 700 രൂപവരെ മുടക്കി ഓട്ടോറിക്ഷ വിളിച്ച് വീട്ടിൽ പോകേണ്ട സാഹചര്യവും ഉണ്ടാകുന്നതായി യാത്രക്കാർ പറയുന്നു. സർവീസ് മുടക്കുന്ന സ്വകാര്യബസുകൾക്കെതിരേ അധികൃതർ നടപടി സ്വീകരിക്കാൻ തയാറാകാത്തതുമൂലമാണ് മാസങ്ങളായി സർവീസ് ഇല്ലാതാകാൻ കാരണമെന്നും ആക്ഷേപമുണ്ട്.

നിലവിൽ പെർമിറ്റുള്ളവർ സർവീസ് നടത്താൻ തയാറായില്ലെങ്കിൽ പെർമിറ്റ് റദ്ദ് ചെയ്യുകയും രാത്രി യാത്രക്കാരുടെ ദുരിതത്തിന് പരിഹാരം കാണാൻ കെഎസ്ആർടിസി ഈ റൂട്ടിൽസർവീസ് നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതിനിടെ സർവീസ് നടത്താത്ത ചില സ്വകാര്യബസുകൾക്കെതിരേ മോട്ടോർവാഹന വകുപ്പ് നടപടി സ്വീകരിക്കുന്പോഴും ചീനിക്കുഴി റൂട്ടിലെ ബസുകൾക്കെതിരേ നടപടി സ്വീകരിക്കാറില്ല.

രാത്രി സർവീസുകൾ മുടക്കി യാത്രക്കാരെ പെരുവഴിയിലാക്കുന്ന സ്വകാര്യബസുകൾക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഗതാഗതമന്ത്രി, ട്രാൻസ്പോർട്ട് കമ്മീഷണർ, ജില്ലാ കളക്ടർ എന്നിവർക്ക് പരാതി നൽകുമെന്ന് യാത്രക്കാർ അറിയിച്ചു.

കർശന നടപടി വേണം: പിഎസ്എസ്

തൊടുപുഴ: സർവീസുകൾ മുടക്കുന്ന സ്വകാര്യബസുകൾക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്ന് പൗരാവകാശ സംരക്ഷണ സമിതി നേതൃയോഗം ആവശ്യപ്പെട്ടു. മൂവാറ്റുപുഴ-തൊടുപുഴ-പാലാ-കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യബസ് സർവീസ് മുടക്കുന്നതുമൂലം യാത്രക്കാർ വലയുകയാണെന്ന് യോഗം ചൂണ്ടിക്കാട്ടി.

ട്രിപ്പുകൾ മുടക്കുന്ന ബസുകൾക്കെതിരേ കർശന നടപടി സ്വീകരിക്കാൻ ട്രാൻസ്പോർട്ട് കമ്മീഷണറുടെ ഉത്തരവ് നിലവിലുള്ളപ്പോഴാണ് നിയമലംഘനം നടത്തുന്നതെന്നും സമിതി ചൂണ്ടിക്കാട്ടി.

ചെയർമാൻ ചാക്കോ ആറ്റുപിള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജയകുമാർ വിജയൻ,എ. മധുസൂദനൻനായർ, വേണുഗോപാൽ,അഡ്വ.എം.കെ.മുനീർ, ബെന്നി പുളിയനാൽ എന്നിവർ പ്രസംഗിച്ചു.