പോലീസിനെതിരേ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്
Wednesday, March 27, 2024 3:37 AM IST
ഇടുക്കി: മറയൂർ പോലീസിന് നൽകിയ പരാതികൾ പരിഗണിക്കാതെ എഎസ്ഐ മർദ്ദിക്കാൻ ശ്രമിച്ചെന്ന പരാതി ഡിവൈഎസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

ജില്ലാ പോലീസ് മേധാവിക്കാണ് കമ്മീഷനംഗം വി.കെ. ബീനാകുമാരി നിർദേശം നൽകിയത്. മറയൂർ മേലാടിക്കര മേരി പുഷ്പം നൽകിയ പരാതിയിലാണ് ഉത്തരവ്. സ്ത്രീയെന്ന പരിഗണനപോലും നൽകിയില്ലെന്ന് പരാതിക്കാരി അറിയിച്ചു. മൂന്നാർ ഡിവൈഎസ്പിയിൽനിന്നു കമ്മീഷൻ റിപ്പോർട്ട് തേടി.

മേരി പുഷ്പത്തിന്‍റെ മകൻ ജിം നടത്തുന്നതിനായി വാടകയ്ക്കെടുത്ത കെട്ടിടത്തക്കുറിച്ചുള്ള പരാതിയാണ് ആദ്യം നൽകിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. പിന്നീട് വസ്തു തർക്കവുമായി ബന്ധപ്പെട്ട് ശക്തിവേൽ എന്നയാൾക്കെതിരേ പരാതി നൽകി.

പരാതി സിവിൽ സ്വഭാവമുള്ളതിനാൽ കോടതിയെ സമീപിക്കാൻ നിർദ്ദേശിച്ചു. ഇവർ മറയൂർ സ്റ്റേഷനിൽ നൽകിയ വിവിധ പരാതികളിൽ അനുകൂല തീരുമാനം ഉണ്ടാകാത്തതു കാരണമാണ് ഇത്തരത്തിൽ ഒരു പരാതി നൽകിയതെന്ന് ഡിവൈഎസ്പി കമ്മീഷനെ അറിയിച്ചു.

എന്നാൽ റിപ്പോർട്ടിന് ആക്ഷേപം ഉന്നയിച്ച മേരി പുഷ്പം മറ്റൊരു ഏജൻസിയെ കൊണ്ട് തന്‍റെ പരാതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു. താൻ പരാതിയുമായി സ്റ്റേഷനിലെത്തുന്പോൾ എഎസ്ഐ തന്നെ മർദ്ദിക്കാൻ ശ്രമിക്കാറുണ്ടെന്നും ഇവർ കമ്മീഷനെ അറിയിച്ചു. മൂന്നു മാസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ ജില്ലാ പോലീസ് മേധാവിക്ക് നിർദേശം നൽകി.