തേക്കടി പുഷ്പമേളയ്ക്ക് ഇന്നു തുടക്കം
Wednesday, March 27, 2024 3:37 AM IST
കുമളി: ഒന്നര മാസം നീണ്ടുനിൽക്കുന്ന പതിനാറാമത് തേക്കടി പുഷ്പമേളയ്ക്ക് കല്ലറയ്ക്കൽ ഗ്രൗണ്ടിൽ ഇന്ന് തുടക്കമാകും. രാവിലെ 10 ന് മേളനഗറിലേക്ക് പ്രവേശനം ആരംഭിക്കും. വൈകുന്നേരം 5.30ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റും സംഘാടകസമിതി ചെയർപേഴ്സണുമായ രജനി ബിജു അധ്യക്ഷത വഹിക്കും. വാഴൂർ സോമൻ എംഎൽഎ ഉദ്ഘാടനം നിർവഹിക്കും.

പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.എം.സിദ്ധിഖ്, സംസ്ഥാന സഹകരണ പെൻഷൻബോർഡ് ചെയർമാൻ ആർ.തിലകൻ എന്നിവർ പ്രസംഗിക്കും. ത്രിതല പഞ്ചായത്ത്, രാഷ്ട്രീയ പാർട്ടി ജനപ്രതിനിധികൾ സാമൂഹ്യ സന്നദ്ധ പ്രതിനിതികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. ചെടിച്ചട്ടികളിൽ ഇരുനൂറിൽപ്പരം ഇനം പൂച്ചെടികൾ ക്രമീകരിച്ചിട്ടുണ്ട്. ആന്തൂറിയം, ഓർക്കിഡ് , പഴവർഗ തൈകൾ, വിവിധയിനം അപൂർവ സസ്യങ്ങൾ എന്നിവയും പ്രദർശനത്തിനായി എത്തിച്ചിട്ടുണ്ട്.

മുതിർന്നവർക്കും കുട്ടികൾക്കായുമുള്ള പ്രത്യേക റൈഡുകൾ ഉണ്ട്. 47 ദിവസം നീണ്ടുനിൽക്കുന്ന മേളയിൽ വൈകുന്നേരം വിവിധ കലാ പരിപാടികൾ ഉണ്ടാകും. ഏഴ് വയസ്‌സ് വരെ പ്രായമായവർക്കും ഭിന്നശേഷിക്കാർ, അനാഥമന്ദിരങ്ങളിലെ അന്തേവാസികൾ എന്നിവർക്ക് പ്രവേശനം സൗജന്യമാണ്. ഉദ്ഘാടന സമ്മേളനത്തിനു ശേഷം അമൃത നൃത്തകലാഭവന്‍റെ ന്യത്തോത്സവവും ആരണ്യകം ഫോക്ലോർ ഗ്രൂപ്പിന്‍റെ മന്നാൻകൂത്തും അരങ്ങേറും.

മുതിർന്നവർക്ക് പ്രവേശന ഫീസ് 60 രൂപയാണ്. രാവിലെ 9.30 മുതൽ രാത്രി 10 വരെയാണ് പ്രദർശനസമയം.