ഏറ്റെടുത്ത ഭൂമിക്ക് പകരം ഭൂമിക്കായുള്ള ചാക്കോയുടെ പോരാട്ടം തുടരുന്നു
Tuesday, March 26, 2024 12:18 AM IST
നെടുങ്കണ്ടം: അരനൂറ്റാണ്ടിനു മുമ്പ് സര്‍ക്കാര്‍ ഏറ്റെടുത്ത സ്ഥലത്തിനു പകരം സ്ഥലം ലഭിക്കാനായി പോരാടുകയാണ് നെടുങ്കണ്ടം സ്വദേശി പുതുപ്പറമ്പില്‍ മത്യാസിന്‍റെ മകന്‍ ചാക്കോ.

1972 ലാണ് മത്യാസിന്‍റെ ഉടമസ്ഥതിയിലുണ്ടായിരുന്ന നെടുങ്കണ്ടം പടിഞ്ഞാറേക്കവലയിലെ 32 സെന്‍റ് സ്ഥലം മാര്‍ക്കറ്റിനായി സര്‍ക്കാര്‍ ഏറ്റെടുത്തത്. ഈ സ്ഥലത്ത് പ്രവര്‍ത്തിച്ചിരുന്ന പ്രിന്‍റിംഗ് പ്രസിലെ ഉപകരണങ്ങളും ഉദ്യോഗസ്ഥര്‍ കൊണ്ടുപോയി.

ഈ കുടുംബത്തിന്‍റെ ഏക ഉപജീവന മാര്‍ഗമായിരുന്നു പ്രിന്‍റിംഗ് പ്രസ്. പകരം ഭൂമിയും നഷ്ടപരിഹാരവും നല്‍കാമെന്ന ഉറപ്പിലാണ് സ്ഥലവും പ്രസും സര്‍ക്കാര്‍ ഏറ്റെടുത്തത്. എന്നാല്‍, ഇത് ലഭിക്കാതെ വന്നതോടെ 1955 മുതല്‍ പകരം ഭൂമി ആവശ്യപ്പെട്ട് മത്യാസ് സര്‍ക്കാരിനേയും കോടതിയേയും സമീപിച്ചു.

1975 ല്‍ 25 സെന്റ് ഭൂമി വിട്ടുനല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവായി. എന്നാല്‍, ഇത് എവിടെ നല്‍കണമെന്ന് വ്യക്തമാക്കിയിട്ടില്ലെന്ന് ചൂണ്ടികാട്ടി ഉദ്യോഗസ്ഥര്‍ നടപടി എടുത്തില്ല.

1979 ല്‍ കല്‍ക്കൂന്തല്‍ വില്ലേജില്‍ ഭൂമി നല്‍കാനും 1983 ല്‍ കല്‍ക്കൂന്തലിലോ പാറത്തോട്ടിലോ ഭൂമി നല്‍കാനും ഉത്തരവായെങ്കിലും പലവിധ കാരണങ്ങള്‍ ചൂണ്ടികാട്ടി റവന്യു വകുപ്പ് ഭൂമി വിട്ടുകൊടുത്തില്ല.

അടിയന്തരമായി ഭൂമി നല്‍കാന്‍ ഹൈക്കോടതിയും പലതവണ ആവശ്യപ്പെട്ടിരുന്നു. 1990 ല്‍ 72 കാരനായ വയോധികന്‍റെ ഭൂമി 30 ദിവസത്തിനുള്ളില്‍ വിട്ടുകൊടുക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

എന്നാല്‍, ഇതും നടപ്പിലായില്ല. ഇതിനിടെ 1993 ല്‍ മത്യാസ് മരണപ്പെട്ടു.
തുടര്‍ന്ന് മകന്‍ ചാക്കോയാണ് നിയമ നടപടികളുമായി മുമ്പോട്ട് പോയത്. നിലവില്‍ ഭൂമി വിട്ടുനല്‍കാന്‍ ഉത്തരവുണ്ടെങ്കിലും ഇതിന് മാര്‍ക്കറ്റ് വില നല്‍കണമെന്നാണ് റവന്യു വകുപ്പിന്‍റെ നിലപാട്. ഒന്നേകാല്‍ കോടി രൂപയോളം ഇതിനായി നല്‍കേണ്ടിവരും. സര്‍ക്കാര്‍ ആവശ്യത്തിനായി ഏറ്റെടുത്ത ഭൂമിക്ക് വില നല്‍കുന്നതെന്തിനാണെന്ന് കോടതി ചോദിച്ചിട്ടും നടപടിയുണ്ടായിട്ടില്ല.

മത്യാസിന്‍റെ എട്ടു മക്കളാണ് ഭൂമിയുടെ അനന്തരാവകാശികള്‍. ഇവരില്‍ രണ്ട് പേര്‍ ഇതിനിടെ മരിച്ചു.

1972 ല്‍ മത്യാസിന്‍റെ പക്കല്‍നിന്ന് ഏറ്റെടുത്ത ഭൂമിക്കിപ്പോള്‍ കോടികള്‍ വിലമതിക്കും.
അര്‍ഹതപെട്ട ഭൂമിക്കായി ഇനിയും എത്രനാള്‍ ഓഫീസുകള്‍ കയറി ഇറങ്ങണമെന്നാണ് ഇവരുടെ ചോദ്യം.