കനാലിൽ കുളിക്കാനിറങ്ങിയയാൾ കുഴഞ്ഞുവീണു മരിച്ചു
Friday, March 31, 2023 10:57 PM IST
തൊടുപുഴ: ഇടവെട്ടി ചിറയ്ക്കു സമീപം കനാലിൽ കുളിക്കാനിറങ്ങിയയാൾ കുഴഞ്ഞുവീണു മരിച്ചു. കാരിക്കോട് ഉണ്ടപ്ലാവ് പുത്തൻപുരയ്ക്കൽ അബ്ബാസാണ് (48) മരിച്ചത്.
കൂലിപ്പണിക്കാരനായിരുന്ന അബ്ബാസ് ജോലി കഴിഞ്ഞ് സ്ഥിരമായി കുളിക്കാറുള്ള ഇടവെട്ടിച്ചിറയ്ക്കു സമീപത്തെ കനാലിലെ കടവിൽ കുളിക്കാനിറങ്ങി. കുളിക്കുന്നതിനിടെ വെള്ളത്തിലേക്ക് കുഴഞ്ഞുവീഴുകയായിരുന്നു. വെള്ളത്തിലൂടെ ഒഴുകിപ്പോകുന്നതുകണ്ട കുട്ടികളാണ് നാട്ടുകാരെ വിവരം അറിയിച്ചത്.
ഓടിക്കൂടിയ നാട്ടുകാർ അബ്ബാസിനെ കാരിക്കോട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വിവരമറിഞ്ഞ് സ്ഥലം എസ്ഐ അടക്കമുള്ള പോലീസ് സ്ഥലത്തെത്തിയിരുന്നു. അബ്ബാസ് അപസ്മാരത്തിന് മരുന്ന് കഴിച്ചിരുന്നതായും പറയുന്നു. ഭാര്യയും രണ്ടു മക്കളുമുണ്ട്. ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു ശേഷം ഇന്നു ബന്ധുക്കൾക്ക് വിട്ടുനൽകും.

മരിച്ച നിലയിൽ

വണ്ടിപ്പെരിയാർ: നെല്ലിമല ബിവറേജ് ഔട്ട്‌ലെറ്റ് പരിസരത്ത് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹത്തിനു മൂന്നു ദിവസത്തോളം പഴക്കമുള്ളതായി പോലീസ് പറഞ്ഞു.
വണ്ടിപ്പെരിയാർ തങ്കമല സ്വദേശി കപാലി എന്ന് അറിയപ്പെടുന്ന കൃഷ്ണൻകുട്ടി(47)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ ബിവറേജ് കോന്പൗണ്ടിലെ മറ്റൊരു സ്ഥാപനത്തിലെ ആളുകൾ പരിസരത്തു നിന്നു ദുർഗന്ധം വമിക്കുന്നതു ശ്രദ്ധയിൽപ്പെട്ടതോടെ അടഞ്ഞുകിടന്ന കടയിൽ പരിശോധിച്ചപ്പോഴാണ് കൃഷ്ണൻകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബന്ധുക്കൾ സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജിലേക്കയച്ചു.