അവശ്യസർവീസ് വോട്ടെടുപ്പ്: ലഭിച്ചത് 369 തപാൽ വോട്ടുകൾ
Wednesday, April 24, 2024 3:29 AM IST
ഇടുക്കി: ലോക്സഭാ മണ്ഡലത്തിൽ അവശ്യ സർവീസിലെ തപാൽ ബാലറ്റ് വോട്ടെടുപ്പ് അവസാനിച്ചു. അംഗീകാരം ലഭിച്ച 528 അപേക്ഷകരിൽ 369 പേരാണ് വോട്ടു ചെയ്തത്. പോലീസ്, അഗ്നിരക്ഷാസേന, ജയിൽ, എക്സൈസ്, മിൽമ, വൈെദ്യുതി, ജല അഥോറിറ്റി, കെഎസ്ആർടിസി, ട്രഷറി, ആരോഗ്യ സർവീസസ്, വനം, ഓൾ ഇന്ത്യ റേഡിയോ, ദൂരദർശൻ,

ബിഎസ്എൻഎൽ, റെയിൽവേ, പോസ്റ്റ് ആൻഡ് ടെലഗ്രാഫ്, മാധ്യമപ്രവർത്തകർ, കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് എന്നിവയെയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അവശ്യസർവീസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഈ വിഭാഗത്തിൽ മൂവാറ്റുപുഴ മണ്ഡലത്തിൽ 90.79 ശതമാനം വോട്ടുകൾ രേഖപ്പെടുത്തി. കുറവ് രേഖപ്പെടുത്തിയത് ദേവികുളം മണ്ഡലത്തിലാണ്. ഇവിടെ 42.31 ശതമാനം വോട്ടുകളാണ് രേഖപ്പെടുത്തിയത്. കോതമംഗലം -79.33, ഉടുന്പഞ്ചോല -68.18, തൊടുപുഴ -66.67, ഇടുക്കി - 51.72, പീരുമേട് - 62.50 എന്നിങ്ങനെയാണ് മറ്റു മണ്ഡലങ്ങളിലെ വോട്ടിംഗ് ശതമാനം.

വീട്ടിൽ വോട്ട് ചെയ്തത് 7334 പേർ

ഇടുക്കി: ലോക്സഭാ മണ്ഡലത്തിലെ 85 വയസ് പിന്നിട്ട മുതിർന്ന വോട്ടർമാരും ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവരും അവരവരുടെ വീടുകളിൽ തന്നെ വോട്ട് രേഖപ്പെടുത്തുന്ന വീട്ടിൽ വോട്ട് പദ്ധതി പ്രകാരം 7,334 വോട്ടർമാർ വോട്ട് രേഖപ്പെടുത്തി.

തൊടുപുഴ, ഇടുക്കി, ഉടുന്പൻചോല, ദേവികുളം, പീരുമേട്, കോതമംഗലം, മൂവാറ്റുപുഴ നിയോജക മണ്ഡലങ്ങളിലായി 7,848 വോട്ടുകളാണ് വീടുകളിൽ രേഖപ്പെടുത്താനുള്ളത്.

22 വരെയുള്ള കണക്കാണിത്. 85 വയസു പിന്നിട്ടവരിൽ 6,184 പേരിൽ 5,749 പേരും ഭിന്നശേഷിക്കാരിൽ 1,664 ൽ 1,585 വോട്ടർമാരും വീട്ടിൽ വോട്ടു ചെയ്തു. അസി. റിട്ടേണിംഗ് ഓഫീസർമാരുടെ നേതൃത്വത്തിൽ 100 ടീമുകളെയാണ് ഇടുക്കി ലോക്സഭാ മണ്ഡലത്തിൽ നിയോഗിച്ചിട്ടുള്ളത്.

ഒരു ബൂത്തിൽ ഒരു ഏജന്‍റ്

ഇടുക്കി: ഒരു സ്ഥാനാർഥിക്ക് ഒരു പോളിംഗ് ഏജന്‍റിനെ മാത്രമേ ബൂത്തിൽ അനുവദിക്കൂ. ഇവർ പോളിംഗ് സ്റ്റേഷൻ വിട്ടുപോകുന്പോൾ മൂവ്മെന്‍റ് രജിസ്റ്ററിൽ രേഖപ്പെടുത്തണം. ബൂത്തിൽ ഉപയോഗിക്കുന്ന വോട്ടർ പട്ടിക പുറത്തുകൊണ്ടുപോകാൻ പാടില്ല. പോളിംഗ് അവസാനിക്കാൻ ഒരു മണിക്കൂർ ശേഷിക്കുന്പോൾ ഏജന്‍റുമാരുടെ മാറ്റം അനുവദിക്കില്ല.

സെൽഫോണ്‍, മറ്റ് ഇലക്‌ട്രോണിക് കമ്യൂണിക്കേഷൻ ഉപകരണങ്ങൾ എന്നിവ ഏജന്‍റുമാർ ബൂത്തിൽ ഉപയോഗിക്കാൻ പാടില്ല. ഏതെങ്കിലും സ്ഥാനാർഥിയുടേയോ രാ‌ഷ്‌ട്രീയപാർട്ടിയുടേയോ ചിഹ്നങ്ങളോ അടയാളങ്ങളോ പോളിംഗ് ഏജന്‍റുമാർ പ്രദർശിപ്പിക്കരുത്.

വോട്ടർ പട്ടിക: പേരറിയാൻ ആപ്പ്

ഇടുക്കി: വോട്ടർപട്ടികയിൽ പേരുണ്ടോയെന്നറിയാനും മണ്ഡലത്തിലെ സ്ഥാനാർഥിയെക്കുറിച്ചുള്ള വിവരങ്ങൾ അറിയാനും വോട്ടർപട്ടികയിൽ പേര് ചേർക്കാൻ എന്തുചെയ്യണം തുടങ്ങിയ കാര്യങ്ങൾക്കായി വോട്ടർമാർക്ക് സഹായകരമായ ആപ്പുമായെത്തിയിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ. വോട്ടർഹെൽപ്പ് ലൈൻ ആപ്പാണ് വോട്ടർമാർക്ക് വേണ്ട അവശ്യവിവരങ്ങളെല്ലാം ഒറ്റ ക്ലിക്കിൽ വിരൽതുന്പിൽ എത്തിക്കുന്നത്.

തെരഞ്ഞെടുപ്പ് സംബന്ധിച്ച സേവനങ്ങളും വിവരങ്ങളും വോട്ടർമാർക്ക് എളുപ്പത്തിൽ ലഭിക്കാൻ സഹായകമാവുന്ന ഈ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്നോ ആപ്പിൾ ആപ് സ്റ്റോറിൽനിന്നോ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം.

വോട്ടർ പട്ടികയിൽ പേര് തെരയുക, വ്യക്തിഗത വിവരങ്ങൾ തിരുത്തുക, വോട്ട് മറ്റൊരിടത്തേക്ക് മാറ്റുക, ഡിജിറ്റൽ ഫോട്ടോ വോട്ടർ സ്ലിപ്പുകൾ ഡൗണ്‍ലോഡ് ചെയ്യുക, വോട്ടർ ഐഡി ആധാറുമായി ബന്ധിപ്പിക്കൽ, വോട്ടർപട്ടികയിൽനിന്ന് പേര് നീക്കാൻ അപേക്ഷ നൽകൽ, പരാതികൾ സമർപ്പിക്കുക, അതിന്‍റെ സ്റ്റാറ്റസ് തെരയുക, തെരഞ്ഞെടുപ്പുഫലം അറിയൽ,

തെരഞ്ഞെടുപ്പും ഇവിഎമ്മുമായി ബന്ധപ്പെട്ട വാർത്തകളും വിവരങ്ങളും അറിയുക തടങ്ങിയവയ്ക്കെല്ലാം ഈ മൊബൈൽ ആപ്പിന്‍റെ സഹായം തേടാം. വോട്ടറല്ലാത്തവർക്ക് ഫോണിൽവരുന്ന ഒടിപി ഉപയോഗിച്ച് ലോഗിൻ ചെയ്ത് രജിസ്ട്രേഷനും നടത്താം.

ഉദ്യോഗസ്ഥർക്കായി 112 ബസ് സർവീസ്

ഇടുക്കി: ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർക്ക് വിവിധ മണ്ഡലങ്ങളിലേക്ക് തെരഞ്ഞെടുപ്പ് ജോലിക്കായി യാത്ര ചെയ്യാൻ 112 ബസുകൾ ക്രമീകരിച്ചു. തൊടുപുഴ, ഇടുക്കി, ഉടുന്പൻചോല, ദേവികുളം, പീരുമേട് എന്നീ മണ്ഡലങ്ങളിലേക്ക്് അഞ്ചു കേന്ദ്രങ്ങളി നിന്നും 25ന് രാവിലെ അഞ്ചു മുതൽ ബസുകൾ പുറപ്പെടും.

മൂന്നാർ ഹയർ സെക്കൻഡറി സ്കൂൾ, നെടുങ്കണ്ടം സെന്‍റ് സെബാസ്റ്റ്യൻസ് എച്ച്എസ്എസ്, തൊടുപുഴ മിനി സിവിൽ സ്റ്റേഷൻ, കട്ടപ്പന പുതിയ ബസ് സ്റ്റാൻഡ്, ചെറുതോണി ടൗണ്‍, കുട്ടിക്കാനം മരിയഗിരി സ്കൂൾ എന്നീ സ്ഥലങ്ങളിൽനിന്നാണ് ബസുകൾ പുറപ്പെടുന്നത്. ഓരോ മണ്ഡലത്തിൽനിന്നും 20ന് മുകളിൽ ബസുകൾ ക്രമീകരിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

ജില്ലയിൽ അഞ്ച് മാതൃകാ ഹരിത ബൂത്തുകൾ

തൊടുപുഴ: ജില്ലയിൽ വോട്ടെടുപ്പ് ഹരിതാഭമാക്കുന്നതിന്‍റെ ഭാഗമായി അഞ്ച് മാതൃകാ ഹരിത ബൂത്തുകൾ സജ്ജമാക്കും. മുട്ടം മലങ്കരയിലെ ബൂത്തിന് പുറമേ ജില്ലയിലെ ഓരോ നിയമസഭാമണ്ഡലത്തിലും ഒന്ന് എന്ന നിലയിൽ മാതൃകാ ബൂത്തുകൾ തുറക്കും.

ഇടുക്കി മണ്ഡലത്തിലെ വാഴത്തോപ്പ് ജിഎച്ച്എസ്എസിലെ ബൂത്ത്, ഉടുന്പഞ്ചോലയിലെ ശാന്തന്പാറ ഗവ. ഹൈസ്കൂൾ ബൂത്ത്, പീരുമേട്ടിൽ തേക്കടി അമലാംബിക കോണ്‍വെന്‍റ് ഇംഗ്ലീഷ് സ്്കൂൾ, തൊടുപുഴയിൽ മുട്ടം ഗവ. ഹൈസ്കൂൾ, ദേവികുളത്ത് ചിത്തിരപുരം ഗവ. ഹൈസ്കൂൾ എന്നിവയാണ് ഇവ.