ദേവികുളത്തിന്‍റെ ഹൃദയംതൊട്ട് ജോയ്സ് ജോർജ്
Wednesday, April 24, 2024 3:29 AM IST
അടിമാലി: പര്യടനത്തിന്‍റെ അവസാനദിനങ്ങളിൽ ആവേശം വിതറിയാണ് എൽഡിഎഫ് സ്ഥാനാർഥി ജോയ്സ് ജോർജിന്‍റെ പര്യടനം. ഇന്നലെ ദേവികുളം മണ്ഡലത്തിലെ പത്താംമൈലിൽനിന്ന് ആരംഭിച്ച പര്യടനം കേരള കോണ്‍ഗ്രസ്- ബി സംസ്ഥാന ജനറൽ സെക്രട്ടറി പോൾസണ്‍ മാത്യു ഉദ്ഘാടനം ചെയ്തു. പി.എൻ.  ലത്തീഫ് അധ്യക്ഷത വഹിച്ചു. പി.പി.സാബു, കെ.വി. ശശി, കെ.എം. ഷാജി, ബിജു അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.

തുടർന്ന് ഇരുന്പുപാലം, മച്ചിപ്ലാവ്, ചാറ്റുപാറ, അടിമാലി എന്നിവിടങ്ങളിൽ പര്യടനം നടത്തി. അടിമാലി വെള്ളത്തൂവൽ പഞ്ചായത്തുകളിലെ പര്യടനത്തിനു ശേഷം ഉച്ച കഴിഞ്ഞ് പള്ളിവാസൽ, മാങ്കുളം പഞ്ചായത്തുകളിലും പര്യടനം നടത്തി.

എല്ലാ കേന്ദ്രങ്ങളിൽനിന്നും വൻ സ്വീകരണമാണ് സ്ഥാനാർഥിയ്ക്ക് ലഭിച്ചത്. മുതുവാൻകുടി മുതൽ സിഐടിയു പ്രവർത്തകർ ഓട്ടോ റാലിയുടെ അകന്പടിയോടെ സ്ഥാനാർഥിയെ വരവേറ്റു.

എല്ലാവരെയും കണ്ട് കുശലം പറഞ്ഞാണ് സ്ഥാനാർഥി മടങ്ങിയത്. വൈകുന്നേരം കുറത്തിക്കുടിയിൽ പര്യടനം സമാപിച്ചു. ഇന്നു രാവിലെ അറക്കുളം കുടയത്തൂർ പഞ്ചായത്തുകളിൽ പര്യടനം നടത്തി വൈകുന്നേരം കട്ടപ്പനയിലെ കൊട്ടിക്കലാശത്തിൽ പങ്കെടുക്കും.