ഇന്നു കലാശക്കൊട്ട്, ആവേശത്തേരിൽ മുന്നണികളും സ്ഥാനാർഥികളും
Wednesday, April 24, 2024 3:29 AM IST
തൊടുപുഴ: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ഒരുമാസം നീണ്ടുനിന്ന പരസ്യപ്രചാരണം കലാശക്കൊട്ടോടെ ഇന്നു വൈകുന്നേരം ആറിനു സമാപിക്കും. തുടർന്നു പൊതുയോഗങ്ങൾ, പ്രകടനങ്ങൾ എന്നിവ നടത്താൻ അനുവദിക്കില്ല.

യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസിന്‍റെ കലാശക്കൊട്ട് തൊടുപുഴയിലും എൽഡിഎഫ് സ്ഥാനാർഥി ജോയ്സ് ജോർജിന്‍റേത് കട്ടപ്പനയിലും എൻഡിഎ സ്ഥാനാർഥി സംഗീത വിശ്വനാഥന്‍റേത് തൊടുപുഴയിലും നടക്കും.

വീറും വാശിയും നിറഞ്ഞുനിന്ന പ്രചാരണത്തിന്‍റെ സമാപനവും ആവേശകരമാക്കാനുള്ള ശ്രമത്തിലാണ് പ്രവർത്തകർ. റോഡ് ഷോ നടത്തി കലാശക്കൊട്ട് കൂടുതൽ കൊഴുപ്പിക്കാനും മുന്നണികൾ ശ്രമിക്കുന്നുണ്ട്. അതേസമയം ആവേശം അതിരുവിട്ടാൽ നിയന്ത്രിക്കാൻ സർവസജ്ജമായി പോലീസും രംഗത്തുണ്ട്.

ഇത്തവണ പ്രചാരണത്തിൽ സ്ഥാനാർഥികൾക്കും പ്രവർത്തകർക്കും വെല്ലുവിളിയായത് ചൂട് കാലാവസ്ഥയാണ്. ഉച്ചസമയത്ത് പ്രചാരണം പരമാവധി ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും സമയബന്ധിതമായി സ്വീകരണയോഗങ്ങളിൽ എത്തേണ്ടതുള്ളതിനാൽ ചൂടിനെ വകവയ്ക്കാതെ പ്രാചരണവുമായി മുന്നോട്ടുപോകുകയായിരുന്നു.

ഒരുവശത്ത് തെരഞ്ഞെടുപ്പ് റാലികളും പൊതുയോഗങ്ങളും കുടുംബസംഗമങ്ങളും അരങ്ങേറുന്പോൾ മറ്റൊരുഭാഗത്ത് പ്രവർത്തകർ തങ്ങളുടെ സ്ഥാനാർഥിയുടെ വികസനകാഴ്ചപ്പാടുകളും മണ്ഡലത്തിൽ നടപ്പാക്കിയ വികസനവും അക്കമിട്ടുനിരത്തി തയാറാക്കിയിട്ടുള്ള നോട്ടീസുകളും ലീഫ്‌ലെറ്റുകളും വീടുകളിലെത്തി വോട്ടർമാരെ നേരിൽക്കണ്ട് കൈമാറുന്ന തിരക്കിലായിരുന്നു. രണ്ടുംമൂന്നും തവണ വീടുകൾ കയറിയിറങ്ങി ഇവ വിതരണം ചെയ്തു.

ഇതോടൊപ്പം പരമാവധി വോട്ടർമാരെ ബൂത്തിലത്തിച്ച് വോട്ടുചെയ്യിക്കാനുള്ള മുൻകരുതൽ നടപടികളും ചെയ്തുവരികയാണ്. ഇതോടൊപ്പം കർഷക, വനിതാകൂട്ടായ്മകൾ, കുടുംബസംഗമങ്ങൾ തുടങ്ങി ചെറുതുംവലുതുമായ യോഗങ്ങളും സംഘടിപ്പിച്ചു.

പരമാവധിവോട്ടർമാരെ സ്വാധീനിക്കുകയെന്ന ലക്ഷ്യത്തോടെ വാഗ്ദാനങ്ങളുടെ നീണ്ടനിര തന്നെയാണ് സ്ഥാനാർഥികളും മുന്നണികളും നൽകുന്നത്. നാളെ നിശബ്ദ പ്രചാരണത്തിനു ശേഷം 26നു രാവിലെ ഏഴുമുതൽ സമ്മദിദായകർ വോട്ടുരേഖപ്പെടുത്തുന്നതിനു പോളിംഗ് ബൂത്തുകളിലേക്ക് നീങ്ങും.

വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്. മുഴുവൻപേർക്കും വോട്ടുരേഖപ്പെടുത്താനുള്ള സൗകര്യം ഒരുക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടം വിപുലമായ ക്രമീകരണങ്ങളാണ് നടത്തിവരുന്നത്.