ജല്‍ജീവന്‍ പൈപ്പ്‌ലൈന്‍: റോഡുകളില്‍ അറ്റകുറ്റപ്പണികള്‍ നീളുന്നു
Saturday, June 3, 2023 1:26 AM IST
ചങ്ങനാശേരി: ജല്‍ജീവന്‍ മിഷന്‍ പദ്ധതിക്കായി പൈപ്പ് സ്ഥാപിക്കുന്നതിനായി കുഴിച്ച റോഡുകളുടെ അറ്റകുറ്റപ്പണികള്‍ വൈകുന്നതായി പരാതി. പ്രധാന റോഡുകള്‍ ഉള്‍പ്പെടെ പല റോഡുകളും ചെളിക്കുളമായതായി പരാതി. മഴക്കാലം ആരംഭിച്ചതോടെയാണ് റോഡുകള്‍ സഞ്ചാരയോഗ്യമല്ലാതായത്. മഴ കൂടുതല്‍ ശക്തമാകുമ്പോള്‍ ഈ റോഡുകളിലെ യാത്രാദുരിതമാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
പൈപ്പ് സ്ഥാപിക്കുന്ന ജോലി ചെയ്യുന്ന കരാറുകാര്‍തന്നെ റോഡ് പൂര്‍വ സ്ഥിതിയിലെത്തിക്കണമെന്ന നിബന്ധനയാണ് കരാറിലുള്ളത്. അറ്റകുറ്റപ്പണികള്‍ വൈകുന്നതുമൂലം പൊതുമരാമത്തു റോഡുകളുടെയും ഗ്രാമീണ റോഡുകളുടെയും ടാറിംഗും കോണ്‍ക്രീറ്റിംഗും ഉള്‍പ്പെടെ നിര്‍മാണ ജോലികൾ വൈകുകയാണ്.
പെരുന്തുരുത്തി-ഏറ്റുമാര്‍ ബൈപാസില്‍ തൃക്കൊടിത്താനം കുന്നുംപുറം മുതല്‍ തെങ്ങണ വരെയുള്ള റോഡിന്‍റെ പുനരുദ്ധാരണത്തിന് 33 കോടി രൂപ അനുവദിച്ചെങ്കിലും പൈപ്പ് സ്ഥാപിക്കല്‍ ജോലികള്‍ സംബന്ധിച്ച ജോലികള്‍ വൈകുന്നതുമൂലം റോഡ് നിര്‍മാണം വൈകുന്നതായി പൊതുമരാമത്തു വകുപ്പ് ചൂണ്ടിക്കാട്ടി.
മൂന്നുമാസം മുമ്പു കുഴിച്ച റോഡുകള്‍ പോലും പൂര്‍വസ്ഥിതിയില്‍ എത്തിച്ചില്ലെന്ന് കഴിഞ്ഞ താലൂക്ക് വികസനസമിതി യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് വാട്ടര്‍ അഥോറിട്ടി അധികൃതര്‍ ഉറപ്പ് നല്‍കിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്ന പരാതിയും ഉണ്ട്.
അതേസമയം കരാറുകാര്‍ക്ക് വന്‍തുക വാട്ടര്‍ അഥോറിട്ടിയില്‍നിന്നും കുടിശിക ലഭിക്കാനുള്ളത് കരാര്‍ മേഖലയില്‍ പ്രതിസന്ധിക്കിടയാക്കിയിട്ടുണ്ട്.