സത്യഗ്രഹ സ്മരണകൾ ഇരന്പി വൈക്കം
Sunday, April 2, 2023 12:07 AM IST
വൈക്കം: വൈക്കത്തെ വഴികളെല്ലാം ഇന്നലെ വീണ്ടും ജനനിബിഡമായി.

കേരള ചരിത്രത്തിലെ നവോത്ഥാന മുന്നേറ്റങ്ങളില്‍ നാഴികകല്ലായി മാറിയ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടന സമ്മേളനം വൈക്കം സത്യഗ്രഹം പോലെ തന്നെ ചരിത്രത്തില്‍ ഇടം നേടി. കേരളത്തിന്‍റെയും തമിഴ്‌നാടിന്‍റെയും മുഖ്യമന്ത്രിമാര്‍ ചേര്‍ന്നു വിളക്കുകൊളുത്തി ഉദ്ഘാടനം ചെയ്ത 603 ദിവസത്തെ ആഘോഷ ഉദ്ഘാടനത്തിനു സാക്ഷ്യം വഹിക്കാന്‍ മന്ത്രിമാരും ജനപ്രതിനിധികളും സാമുദായിക നേതാക്കന്‍മാരും പൗരപ്രമുഖരും ജനങ്ങളും ഒന്നായി ഒഴുകിയെത്തിയപ്പോള്‍ നവോത്ഥാനത്തിന്‍റെ പുതിയ മുന്നേറ്റമായി മാറി.

കൈകള്‍ കൂപ്പി സദസിനെ അഭിവാദ്യം ചെയ്തു മുഖ്യമന്ത്രിമാര്‍ വേദിയിലെത്തി സദസിനെ അഭിവാദ്യം ചെയ്തു.

കേരളവും തമിഴ്‌നാടും ഒന്നായി

ജിബിൻ കുര്യൻ

വൈക്കം: സത്യഗ്രഹ ശതാബ്ദി സമ്മേളന വേദയില്‍ കേരളവും തമിഴ്‌നാടും ഒന്നായി മാറുന്ന കാഴ്ചയാണ് കണ്ടത്. മനസു നന്നാവട്ടെ മതം ഏതെങ്കിലുമാകട്ടെ എന്ന സ്വാഗത ഗാനത്തോടെ ആരംഭിച്ച മഹാ സമ്മേളനത്തില്‍ കേരളത്തിലെ എന്‍റെ പ്രിയപ്പെട്ട സഹോദരി,സഹോദരന്‍മാരെ എന്നു മലയാളത്തില്‍ പറഞ്ഞാണ് എം.കെ. സ്റ്റാലിന്‍ ഉദ്ഘാടന പ്രസംഗം തുടങ്ങിയത്. കേരള ജനതയ്ക്ക് തമിഴ് മക്കളുടെ നന്ദിയും രേഖപ്പെടുത്തി സ്റ്റാലിൻ തന്‍റെയും കേരള മുഖ്യമന്ത്രി പിണറായി വിജയന്‍റെയും ഉടല്‍ രണ്ടെന്നു മാത്രമേയുള്ളൂ ചിന്ത ഒന്നാണന്നെു പറഞ്ഞപ്പോള്‍ സദസില്‍നിന്നു വലിയ കൈയടി ഉയര്‍ന്നു.

വൈക്കം സത്യഗ്രഹത്തിന്‍റെ ആഘോഷത്തില്‍ പങ്കെടുക്കണമെന്ന വലിയ ആഗ്രഹവും മഹത്തായ ആ സമരത്തിനു തമിഴ് ജനതയുമായുള്ള ബന്ധവുമാണ് നിയമസഭ സമ്മേളനം നടക്കുമ്പോഴും സമയം കണ്ടെത്തി വൈക്കത്ത് വന്നതെന്നും സ്റ്റാലിന്‍ പറഞ്ഞു.

നിയമസഭാ സമ്മേളനം നടക്കുന്ന സമയത്തും മഹാ സമ്മേളനത്തിനെത്തിയ സ്റ്റാലിനെ മുഖ്യമന്ത്രി പിണറായി വിജയനും പ്രസംഗത്തില്‍ നന്ദി അറിയിച്ചു. തടിയില്‍ കൊത്തിയ സ്റ്റാലിന്‍റെ ഛായാരൂപം മുഖ്യമന്ത്രി പിണറായി വിജയൻ ഉപഹാരമായി സ്റ്റാലിനു സമര്‍പ്പിച്ചു. നെറ്റിപ്പട്ടം കെട്ടിയ ആനയുടെ രൂപം സ്റ്റാലിന് സാംസ്‌കാരിക വകുപ്പിന്‍റെ ഉപഹാരമായി മന്ത്രി സജി ചെറിയാനും സമ്മാനിച്ചു. ഇരു മുഖ്യമന്ത്രിമാര്‍ക്കുമുള്ള വൈക്കം ജനതയുടെ ഉപഹാരം സി.കെ. ആശ എംഎല്‍എയും സമ്മാനിച്ചു. പ്രസംഗത്തിനുശേഷവും മുഖ്യമന്ത്രിമാരായ പിണറായി വിജയനും സ്റ്റാലിനും ഏറെ നേരം സ്വകാര്യ സംഭാഷണത്തിലിരുന്നു.