അമ്പലപ്പുഴ: ദേശീയപാതാ നിർമാണവുമായി ബന്ധപ്പെട്ട് പൈപ്പ് ലൈനുകൾ തകരാറിലാകുകയും കുടിവെള്ളം മുടങ്ങുകയു ചെയ്തതിനെത്തുടർന്ന് ജനപ്രതിനിധികൾ പ്രവൃത്തികൾ തടഞ്ഞു. പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സജിത സതീശൻ, വൈസ് പ്രസിഡന്‍റ് എ.പി. സരിത, ജില്ലാ പഞ്ചായത്തംഗം ഗീതാ ബാബു, സ്ഥിരം സമിതി അധ്യക്ഷരായ വിനോദ് കുമാർ, അജിത ശശി, ജയ പ്രസന്നൻ, എന്നിവരാണ് നിർമാണ പ്രവൃത്തികൾ തടഞ്ഞത്. ദേശീയപാതയിൽ തൂക്കുകുളം ഭാഗത്താണ് ജനപ്രതിനിധികൾ നിർമാണപ്രവൃത്തികൾ തടസപ്പെടുത്തിയത്.

കുടിവെള്ള പൈപ്പ് ലൈൻ തകർന്നതോടെ പഞ്ചായത്തിലെ രണ്ട്, 10, 14, 15 വാർഡുകളിൽ ആഴ്ചകളായി കുടിവെള്ളം മുടങ്ങിയിരുന്നു. നിർമാണ കമ്പിനി അധികൃതരോട് നിരന്തരം ആവശ്യപ്പെട്ടിട്ടും കുടിവെള്ളവിതരണം പുനഃസ്ഥാപിക്കാനും അധികൃതർ തയാറായില്ല. ഇതേത്തുടർന്നാണ് പ്രവൃത്തികൾ തടഞ്ഞത്. തുടർന്ന് അടിയന്തരമായി തകരാർ പരിഹരിച്ച് പമ്പിംഗ് ആരംഭിക്കാമെന്ന് അധികൃതർ ഉറപ്പുനൽകിയതോടെ സമരം അവസാനിപ്പിച്ചു.