കടുമേനിയിൽ എംസിഎഫ് തന്നെ മാലിന്യപ്രശ്നമാകുന്നു
Thursday, July 4, 2024 12:58 AM IST
കടുമേനി: പ്ലാസ്റ്റിക് മാലിന്യം ശുചിയായി ശേഖരിച്ചുവച്ച് കയറ്റിയയക്കുന്നതിനായുള്ള ഹരിതകർമസേനയുടെ ഇടത്താവളങ്ങളാണ് എംസിഎഫുകൾ. എന്നാൽ കടുമേനിയിൽ എംസിഎഫ് തന്നെ നാട്ടുകാർക്ക് മാലിന്യപ്രശ്നമായി മാറിയിരിക്കുകയാണ്. പ്ലാസ്റ്റിക് മാലിന്യം നിറച്ച കെട്ടുകൾ മാസങ്ങളായി ഇവിടെനിന്നും കൊണ്ടുപോകാത്തതിനാൽ മുറി നിറഞ്ഞു.

ഇപ്പോൾ പുറത്താണ് മാലിന്യക്കെട്ടുകൾ കൂട്ടിയിടുന്നത്. ഇതെല്ലാം മഴയിൽ കുതിർന്ന് നാശമായി. തെരുവുനായ്ക്കളും കാക്കകളും ഇവ കടിച്ചുപറിച്ച് നിരത്തിയിടുന്നതും പതിവായി. ഇതിനിടയിൽ മഴവെള്ളം കെട്ടിക്കിടന്ന് കൊതുകുശല്യവും പകർച്ചവ്യാധി ഭീഷണിയും ഉയർത്തുന്ന പ്രശ്നം വേറെയും. കഴിഞ്ഞദിവസം ഇതിനിടയിൽ നിന്ന് ഉഗ്രവിഷമുള്ള മൂർഖൻ പാമ്പിനെ പിടികൂടിയിരുന്നു.

എത്രയും പെട്ടെന്ന് മാലിന്യക്കെട്ടുകൾ ഇവിടെനിന്ന് നീക്കംചെയ്യാൻ നടപടിയുണ്ടായില്ലെങ്കിൽ പഴയ ട്രഞ്ചിംഗ് ഗ്രൗണ്ടുകളുടെ അതേ അവസ്ഥയാകും ഇവിടെയെന്ന് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു.