പുലിപ്പേടിയിൽ വിറച്ച് മുളിയാറും കാറഡുക്കയും
Friday, July 5, 2024 1:03 AM IST
കാറഡുക്ക: കാട്ടാനശല്യം ചെറുതായെങ്കിലും അടങ്ങിയതിനു പിന്നാലെ പുലിപ്പേടിയിൽ വിറച്ച് മുളിയാർ, കാറഡുക്ക പഞ്ചായത്തുകൾ. അടുത്ത കാലത്തായി വളർത്തുനായ്ക്കളെയും മറ്റും കാണാതാകുന്നതിനു പിന്നാലെ നിരവധി പേർ പുലിയെ നേരിൽ കണ്ടതായും മുരൾച്ച കേട്ടതായും വാർത്തകൾ വന്നിരുന്നു.

തുടക്കത്തിൽ എല്ലാം നിഷേധിച്ച വനംവകുപ്പ് പിന്നീട് കാമറകൾ സ്ഥാപിക്കാൻ തയ്യാറായെങ്കിലും പുലിയുടെ ദൃശ്യങ്ങളൊന്നും ഇതുവരെ പതിഞ്ഞിട്ടില്ല. എങ്കിലും സംഭവം നടന്ന സ്ഥലങ്ങളിൽ പതിഞ്ഞ കാൽപാടുകൾ പുലിയുടേതു തന്നെയാണെന്ന് വനംവകുപ്പ് ഏറെക്കൂറെ സ്ഥിരീകരിക്കുന്നു.

ദേലംപാടി, കാറഡുക്ക, മുളിയാർ പഞ്ചായത്തുകളിലെ റോഡുകളിൽ പലതും വനത്തിലൂടെയാണ് കടന്നുപോകുന്നത്. അതുകൊണ്ട് നാട്ടുകാർ കുട്ടികളെ സ്കൂളിലയക്കാൻ പോലും ഭയക്കുന്ന അവസ്ഥയിലാണ്.

കഴിഞ്ഞ ദിവസം കുട്ടിയെ സ്കൂളിൽ വിടാൻ ഒപ്പംപോയ കൊട്ടംകുഴി ഒയക്കോലിലെ കൃഷ്ണകുമാരിയുടെ കൺമുന്നിലൂടെ പുലിയെന്നു സംശയിക്കുന്ന മൃഗം ഓടിമറഞ്ഞിരുന്നു. തൊട്ടുപിന്നാലെ കാട്ടിനുള്ളിൽ നിന്ന് മുരൾച്ചയും കേട്ടു. ഇതേ സ്ഥലത്തിന് സമീപമാണ് വനംവകുപ്പ് കാമറ സ്ഥാപിച്ചിട്ടുള്ളത്. ദിവസങ്ങൾക്കുമുമ്പ് ഇതിനടുത്ത വീട്ടിലെ വളർത്തുനായയെ അജ്ഞാതജീവി ആക്രമിച്ചിരുന്നു. ഇവിടെ തന്നെയാണ് പുലിയുടേതാണെന്ന് ഏതാണ്ടുറപ്പിക്കുന്ന കാൽപാടുകളും കണ്ടെത്തിയത്.

നെയ്യങ്കയം വനമേഖലയും ഇതിനു തൊട്ടടുത്താണ്. ഇതിലൂടെ കടന്നുപോകുന്ന റോഡിലെ വാഹനയാത്രക്കാരാണ് രാത്രിയിൽ റോഡ് മുറിച്ചുകടക്കുന്ന ചെറുതും വലുതുമായ രണ്ട് പുലികളെ കണ്ടതായി പറയുന്നത്. തള്ളപ്പുലിയും കുട്ടിയുമായിരിക്കാമെന്നാണ് നാട്ടുകാരുടെ സംശയം.

വനത്തോടു ചേർന്നുകിടക്കുന്ന കുറ്റിയടുക്കം, കുട്ടിയാനം, മഞ്ചക്കൽ, പയർപള്ളം, പേരടുക്കം ഭാഗങ്ങളിലും പലരും പുലിയെ കണ്ടതായി പറയുന്നു. വളർത്തുനായയെ നഷ്ടമായ ഇരിയണ്ണി തോണിപ്പള്ളത്തെ നാരായണന്‍റെ വീട്ടുമുറ്റത്തും കാൽപാടുകൾ കണ്ടിരുന്നു.