ബിഹാർ സ്വദേശിയെ സ്വന്തം കുടുംബത്തിന്‍റെ തണലിലെത്തിച്ച് സ്നേഹാലയം
Thursday, July 4, 2024 12:58 AM IST
അമ്പലത്തറ: തൊഴിൽതേടി കേരളത്തിലെത്തിയതിനു പിന്നാലെ വഴിതെറ്റി മാനസികവിഭ്രാന്തി പ്രകടിപ്പിച്ച ബിഹാർ സ്വദേശിയെ സ്വന്തം കുടുംബത്തിന്‍റെ തണലിലെത്തിച്ച് അമ്പലത്തറ സ്നേഹാലയം പ്രവർത്തകർ. ബീഹാറിലെ നവാഡ ബുധലി സ്വദേശി ജിതേന്ദ്ര കുമാറി(21)നെയാണ് നാട്ടിലെ വിലാസം അന്വേഷിച്ചു കണ്ടെത്തി ബന്ധുക്കൾക്കൊപ്പം തിരിച്ചയച്ചത്.

അക്രമസ്വഭാവം പ്രകടിപ്പിച്ചതിനെ തുടർന്ന് തളിപ്പറമ്പിൽ നിന്നും പിടികൂടി പരിയാരം ഗവ.മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്ന ജിതേന്ദ്രയെ പിലാത്തറയിലെ സാമൂഹ്യ പ്രവർത്തകൻ മുഹമ്മദ്‌ റിയാസാണ് കഴിഞ്ഞ ജൂൺ 30ന് സ്നേഹാലയത്തിൽ എത്തിച്ചത്.

നേരത്തേ കാഞ്ഞങ്ങാട് ടൗണിലും അക്രമസ്വഭാവം കാണിച്ചിരുന്ന യുവാവിനെ പോലീസ് പിടികൂടി ജില്ലാ ആശുപത്രിയിലെത്തിക്കുകയും അവിടെനിന്ന് പരിയാരത്തേക്ക് കൊണ്ടുപോകുകയും ചെയ്തിരുന്നു.

ആശുപത്രിയിൽ നിന്നും ഇറങ്ങിയോടിയാണ് തളിപ്പറമ്പിലെത്തി അക്രമം കാണിച്ചത്. തളിപ്പറമ്പ് ചുടലയിൽവച്ച് ബസിനു കല്ല് എറിഞ്ഞതിനു പിന്നാലെയാണ് റിയാസിന്‍റെ നേതൃത്വത്തിൽ വീണ്ടും കൂട്ടിക്കൊണ്ടുപോയി ആശുപത്രിയിലെത്തിച്ചത്. പിന്നീട് അവിടെ നിന്നും സ്നേഹാലയത്തിൽ എത്തിക്കുകയായിരുന്നു.

റിയാസിന്‍റെയും സ്നേഹാലയം പ്രവർത്തകരുടെയും നേതൃത്വത്തിൽ ഇയാൾ പറഞ്ഞ പല നമ്പറുകളിലും മാറിമാറി വിളിച്ചാണ് ബന്ധുക്കളെ വിവരമറിയിച്ചത്. 15 ദിവസം മുമ്പാണ് ജോലിക്കായി നാട്ടിൽ നിന്നും വന്നതെന്നും അവിടെ നിന്നും വന്നപ്പോൾ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നും സഹോദരൻ ഹിരമൻ കുമാർ അറിയിച്ചു. ഹിരമൻ കുമാറിന്‍റെ നേതൃത്വത്തിൽ ബന്ധുക്കളെത്തിയാണ് കഴിഞ്ഞദിവസം നാട്ടിലേക്ക് തിരിച്ചു കൊണ്ടുപോയത്.

മാനസികനില തെറ്റിയ നിലയിൽ സ്നേഹാലയത്തിലെത്തിച്ച നിരവധി പേരെ സ്നേഹവും പരിചരണവും നല്കി സാധാരണ നിലയിലെത്തിച്ച് ബന്ധുക്കൾക്കൊപ്പം തിരിച്ചയക്കാൻ ഇതിനകം കഴിഞ്ഞിട്ടുണ്ട്.