താമരശേരി: കാരാടി കുറുന്തോട്ടിക്കണ്ടി മുനീറിന്‍റെ വീട്ടിൽ ജനൽ പൊളി തുളച്ച് കവർച്ചാ ശ്രമം നടത്തിയ മോഷ്ടാവിനെ തിരിച്ചറിഞ്ഞു.താമരശേരി അമ്പായത്തോട്ടിലെ ഫിഷർ കമ്പനിക്ക് സമീപമുള്ള മാക്സി ജോസഫിന്‍റെ വീട്ടിൽ നിന്നും ഏഴുപവൻ സ്വർണം മോഷ്ടിച്ച കേസിൽ പിടിയിലായ ബര്‍മുഡ കള്ളന്‍ എന്ന എരുമാട് ജോസിനെ ചോദ്യം ചെയ്തപ്പോഴാണ് മുനീറിന്‍റെ വീട്ടിൽ കവർച്ചാ ശ്രമം നടത്തിയത് താനാണെന്ന് സമ്മതിച്ചത്.

മലപ്പുറം കൊണ്ടോട്ടിയിലും കോട്ടക്കലിലും സമാന രൂപത്തിൽ ഇയാൾ മോഷണം നടത്തി വരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ഇയാൾ പിടിയിലായത്.സ്ഥിരമായി ബർമുഡ ധരിച്ച് മോഷണത്തിന് ഇറങ്ങുന്നതിനാലാണ് ബർമുഡ കള്ളൻ എന്ന പേര് ജോസിന് വീണത്.

ജൂൺ 15ന് പുലർച്ചെയായിരുന്നു മുനീറിന്‍റെ വീടിന്‍റെ മുൻവശത്തെ വാതിലിനോട് ചേർന്ന ജനലിന്‍റെ കൊളുത്തുകൾ ഉള്ള ഭാഗം യന്ത്രം ഉപയോഗിച്ച് തുളച്ച് ജനൽ തുറന്ന് വാതിലിന്‍റെ ടവർബോൾട്ട് തുറക്കാൻ ശ്രമിച്ചത്.

ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നതോടെ വീട് തുറക്കാനുള്ള ശ്രമം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.രണ്ടു വർഷം മുമ്പാണ് ഇയാൾ അമ്പായത്തോടിലെ വീട്ടിൽ മോഷണം നടത്തിയത്.